വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് 14 കാരിയെ പീഡിപ്പിച്ചു,കോഴിക്കോട് സ്വദേശി അജിത്തിനെയാണ് അറസ്റ്റ് ചെയ്തത്

കൊല്ലം: കടയ്ക്കലിൽ പതിനാലുകിരിയെ വർകല ബീച്ചിൽ കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി അജിത്താണ് അറസ്റ്റിലായത്. ഇയാൾ സോഷ്യൽ മീഡിയവഴിയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് ചാറ്റിങ്ങിലൂടെ കുട്ടിയുമായി അടുക്കുകയും രണ്ടായിരത്തി ഇരുപത്തി ഒന്ന് ജനുവരിയിൽ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വർക്കല ക്ഷേത്രത്തിൽ കൊണ്ടുപോയി മുക്കുപണ്ടം ഉപയോഗിച്ച് താലികെട്ടുകയും വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് അടുത്തുളള ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.

തുടർന്ന് വൈകുന്നേരത്തോടെ ബൈക്കിൽ കടയ്ക്കലിൽ കൊണ്ട് ഇറക്കി ഇയ്യൾ കടന്ന് കളയുകയുമായിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിംങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ കടയ്ക്കൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വയനാട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പെൺകുട്ടിയോട് പറഞ്ഞ വിവരങ്ങളെല്ലാം കള്ളമാണെന്ന് പോലീസ് കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് ഇയ്യാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

spot_img

Related Articles

Latest news