സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക. ജില്ലയിലെ പാർട്ടിയിൽ വിഭാഗീയ പ്രശ്‌നങ്ങൾ നിലനിൽക്കെ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളും നിർണായകമാകും.

കണിച്ചുകുളങ്ങര സമ്മേളന നഗരിയിൽ രാവിലെ ഒൻപതിന് ജി സുധാകരൻ പതാക ഉയർത്തും. തുടർന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആർ നാസർ അവതരിപ്പിക്കുന്നസംഘടനാ റിപ്പോർട്ടിൽ പാർട്ടിയിൽ ജില്ലക്കകത്ത് ഉടലെടുത്ത വിഭാഗീയ പ്രവർത്തനങ്ങൾ ഇടം പിടിക്കും.

കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളിൽ രാമങ്കരിയിലടക്കമുണ്ടായ തർക്കങ്ങൾ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ജില്ലാ നേതൃത്വം തുറന്നു സമ്മതിക്കുന്നുണ്ട് .

യുവജന പ്രതിനിധ്യവും വനിതാ പ്രതിനിധ്യവും ഉറപ്പുവരുത്തി ജില്ലാ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി ആർ. നാസർ തുടരാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രി എംവി ഗോവിന്ദൻ തുടങ്ങി മുതിർന്ന നേതാക്കൾ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും.

180 പ്രതിനിധികളും 44 ജില്ലാകമ്മിറ്റി അംഗങ്ങളുമടക്കം 224പേര് രണ്ടു ദിവസങ്ങളിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.

spot_img

Related Articles

Latest news