ലഹരിയും അവിഹിത ബന്ധവും; 8 മാസത്തിന് ശേഷം ഭാര്യയെ തേടിയെത്തി, തടഞ്ഞ സഹോദരനെ സ്റ്റീൽ‌ പൈപ്പിനടിച്ച് യുവാവ്

തിരുവനന്തപുരം: ഭാര്യാ സഹോദരനെ സ്റ്റീൽ പൈപ്പ് കൊണ്ടാക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ ഊറ്റുകുഴി ദീപു ഭവനിൽ ദീപു( 32 )ആണ് പോലീസിന്റെ പിടിയിലായത്. കുടുംബകാര്യങ്ങൾ നോക്കാതെ ലഹരി ഉപയോഗവും ദേഹോപദ്രവമായി കഴിഞ്ഞ പ്രതി മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായതോടെ ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി.

കുടുംബത്തിലുള്ളവർ പ്രശ്നപരിഹാരത്തിന് ശ്രമിച്ചുവെങ്കിലും ദീപു വഴങ്ങിയില്ല. തുടർന്ന് എട്ടു മാസത്തോളം ആയി ഇവരുമായി യാതൊരു ബന്ധവുമില്ലാതിരുന്ന പ്രതി ഇക്കഴിഞ്ഞ 21ന് ഭാര്യാ വീട്ടിലെത്തുകയും ബലമായി കുട്ടികളെ എടുത്തുകൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഇയാളുടെ ഭാര്യയും അമ്മയും ചേർന്ന് ഇത് തടഞ്ഞു. പ്രകോപിതനായ പ്രതി ഇവരെ തള്ളുകയും മർദ്ദിക്കുകയും ചെയ്തു.

ഇതോടെ സംഭവത്തിൽ ഇടപെട്ട സഹോദരൻ സുനിലിനെ കയ്യിൽ കരുതിയിരുന്ന സ്റ്റീൽ പൈപ്പ് കൊണ്ട് ഇയാൾ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇടപ്പഴിഞ്ഞിൽ നിന്നും വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. വിളപ്പിൽശാല ഇൻസ്പെക്ടർ പോലീസ് സുരേഷ് കുമാർ,എസ് ഐ ആശിഷ് എസ് വി, സിപി‌ഓമാരായ പ്രദീപ് അഭിലാഷ് പ്രജു എന്നിവരുൾപെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

spot_img

Related Articles

Latest news