152 തവണ ഗുഡ് സർവീസ് എൻട്രി, അന്വേഷിച്ചത് 80-ലധികം കൊലക്കേസുകൾ; Dysp ദേവസ്യ വിരമിച്ചു.

ആലത്തൂർ: കുറ്റാന്വേഷണമികവിലും ക്രമസമാധാനപാലനത്തിലും ശ്രദ്ധേയനായ ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ വിരമിച്ചു.

1993-ൽ പോലീസ് സേനാംഗമായ അദ്ദേഹം 2003-ൽ സബ് ഇൻസ്പെക്ടറായി. സി.ഐ. ആയ ശേഷം കോഴിക്കോട് റെയിൽവേ പോലീസ്, കൊടുങ്ങല്ലൂർ, പട്ടാമ്പി, ചെർപ്പുളശ്ശേരി, അഗളി, പാണ്ടിക്കാട്, നിലമ്പൂർ, എടക്കര, വണ്ടൂർ, അഴീക്കോട്, തൃശ്ശൂർ സി.ബി.സി.ഐ.ഡി. എന്നിവിടങ്ങളിൽ ജോലിയെടുത്തു. ആലത്തൂരിന് പുറമേ മാനന്തവാടി, കൽപ്പറ്റ, അഗളി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ഡി.വൈ.എസ്.പി.യായിരുന്നു.

152 തവണ പോലീസ് വകുപ്പിന്റെ ഗുഡ് സർവീസ് എൻട്രി നേടി. 2011-ൽ മുഖ്യമന്ത്രിയുടെ മെഡൽ, 2012-ൽ കുറ്റാന്വേഷണമികവിന് സംസ്ഥാന പോലീസിന്റെ ബാഡ്ജ് ഓഫ് ഓണർ, ഉത്സവമിത്ര പുരസ്കാരം, 2019-ൽ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കുറ്റാന്വേഷണമികവിനുള്ള പുരസ്കാരം, 2020-ൽ ക്രമസമാധാനപാലനത്തിന് സംസ്ഥാനപോലീസിന്റെ ബാഡ്ജ് ഓഫ് ഓണർ, 2021-ൽ കേന്ദ്രസർക്കാരിന്റെ അതി ഉത്കൃഷ്ഠസേവാ പദക് എന്നിവ നേടി.

80-ലധികം കൊലപാതകക്കേസുകൾ അന്വേഷിച്ചു. 34 കൊലപാതകക്കേസുകളിൽ സ്വന്തമായി കുറ്റപത്രം തയ്യാറാക്കി. നൂറിലധികം മോഷണക്കേസുകൾ തെളിയിച്ചു.

മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല കൊമ്പേരിയിൽ മാണിയുടെയും മറിയാമ്മയുടെയും മകനാണ്. ഷോട്ടോകാൻ കരാട്ടെ പരിശീലകനും കായികമത്സരങ്ങളിൽ സംസ്ഥാനതല ജേതാവുമായിരുന്നു.

ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ദീപു, ദീപ്തി, ദിവ്യ. മരുമക്കൾ: ജിതിൻ, അനുമോൾ.

spot_img

Related Articles

Latest news