നാലു വയസുകാരനെ മർദിച്ച് കാൽപ്പാദം സ്റ്റൗവിൽ വെച്ച് പൊള്ളിച്ചു; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

പാലക്കാട്: നാല് വയസുള്ള ആദിവാസി ബാലന് അമ്മയുടെയും രണ്ടാനച്ഛൻ്റെയും ക്രൂര മർദനം. കുട്ടിയെ മർദിക്കുകയും കാല് സ്റ്റൗവിൽ വെച്ച് പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ പാലക്കാട് അഗളി സ്വദേശികളായ രഞ്ജിത, ഉണ്ണികൃഷ്ണൻ എന്നിവർ അറസ്റ്റിലായി. രഞ്ജിതയുമായി ഉണ്ണികൃഷ്ണൻ്റെ വിവാഹം നടന്നിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പരിക്കേറ്റ കുട്ടിയെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവിൻ്റെ പരാതിയിൽ പാലക്കാട് അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ടാനച്ഛൻ പതിവായി മർദിക്കാറുണ്ടായിരുന്നുവെന്ന് കുട്ടി പോലീസിന് മൊഴി നൽകി.
അഗളി ഒസത്തിയൂർ ഊരിലെ അംഗമായ രഞ്ജിത സുഹൃത്തായ ഉണ്ണികൃഷ്ണനൊപ്പമാണ് താമസം. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടിക്കാണ് മർദനമേറ്റത്. കുട്ടിയുടെ കാല് വീട്ടിലെ സ്റ്റൗവിൽ വെച്ച് പൊള്ളിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ കുഞ്ഞിനെ ഇലക്ട്രിക് വയർ ഉപയോഗിച്ച് മാരകമായി അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

അങ്കണവാടിയിൽ പോകാൻ മടി കാണിക്കുന്ന കുട്ടി കൂടുതൽ സമയവും കളിക്കാനാണ് താൽപ്പര്യം കാണിക്കുന്നതെന്നും ഇതാണ് മർദനത്തിന് കാരണമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, കുട്ടിയെ മനപ്പൂർവം പൊള്ളിക്കുകയായിരുന്നുവെന്ന് മറ്റ് ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി. കുട്ടിയും ബന്ധുക്കളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിൻ്റെ തീരുമാനം.

spot_img

Related Articles

Latest news