ഒടുവില്‍ ഔദ്യോഗികമായി വേര്‍പിരിഞ്ഞ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകസമ്പന്നരില്‍ നാലാം സ്ഥാനക്കാരനുമായ ബില്‍ ഗേറ്റ്‌സും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിങ് കൗണ്ടി കോടതി അംഗീകരിച്ചതോടെ 27 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിന് അന്ത്യമായി.

ഇരുവരും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വിവാഹ മോചന ഉടമ്പടി പ്രകാരം സ്വത്തുക്കള്‍ വീതം വെക്കാനും കോടതി നിര്‍ദേശിച്ചു. സ്വത്ത് വീതം വെക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബ്ലും ബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്‌ 146 ശതകോടി ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. ഇത് തുല്യമായി വീതം വെക്കാനാണ് സാധ്യത. തന്റെ പേരിന്റെ അവസാന നാമം നിലനിര്‍ത്തുന്നതായി മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ് അറിയിച്ചു. സ്വത്ത് വിഭജനം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ധനികരായ വനിതകളില്‍ ഒരാളായി മെലിന്‍ഡ മാറും. എന്നാല്‍ അവരുടെ ആസ്തി എത്രയായിരിക്കും എന്നത് സ്വത്തുകളുടെ വിഭജന പ്രക്രിയ പൂര്‍ത്തിയായ ശേഷമേ അറിയാന്‍ സാധിക്കുകയൊള്ളൂ.

ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റിയായ പ്രസ്ഥാനമായ ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയര്‍ കൂടിയാണ് മെലിന്‍ഡ. കഴിഞ്ഞ മെയിലാണ് ഇരുവരും വിവാഹ മോചന വാര്‍ത്ത പുറത്തുവിട്ടത്. 2021 മെയ് തുടക്കത്തില്‍ ബില്‍ ഗേറ്റ്സ് മൂന്ന് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരി വിഹിതം മെലിന്‍ഡയ്ക്ക് കൈമാറിയിരുന്നു. മൂന്ന് മക്കളില്‍ ഏറ്റവും ഇളയവള്‍ക്ക് 18 വയസ്സ് തികഞ്ഞതിന് പിന്നാലെയാണ് ഇരുവരും വിവാഹമോചന തീരുമാനം വെളിപ്പെടുത്തിയത്.

വേര്‍പിരിയുമെങ്കിലും ഇരുവരും ആരംഭിച്ച ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനിലൂടെയുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇരുവരും വ്യക്തമാക്കി.

spot_img

Related Articles

Latest news