ഇന്‍ഡിവുഡ് ഭാഷാപുരസ്‌കാരം കെ. ജയകുമാറിന്

സമഗ്രസംഭാവനയ്ക്കുള്ള ഇന്ഡിവുഡ് ഭാഷാപുരസ്‌കാരം കെ. ജയകുമാറിന്
മലയാള സാഹിത്യ മേഖലയിൽ ഏറ്റവും കൂടുതൽ പുരസ്കാരത്തുകയുള്ള ‘ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരങ്ങൾ’ കെ ജയകുമാർ ഐഎഎസ് (റിട്ടയേഡ്) ന് ലഭിച്ചു.
മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനക്കുള്ള പുരസ്കാരമാണിത്. അഞ്ചു ലക്ഷത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും പുരസ്കാരവും അടങ്ങുന്ന ഭാഷാകേസരി പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്.
ഭാഷയുമായി നേരിട്ട് ബന്ധമില്ലാത്തതും അങ്ങേയറ്റം തിരക്കേറിയതുമായ ഒരു കർമ്മ മണ്ഡലത്തിൽ ജീവിതത്തിലെ നല്ലൊരുഭാഗം ചെലവഴിക്കേണ്ടി വന്നിട്ടും ഒട്ടനവധി തലങ്ങളിലുള്ള സംഭാവന ഭാഷയ്ക്ക് നൽകാൻ സാധിച്ചു എന്നതാണ് ഈ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയതെന്ന് ഇൻഡിവുഡ് സ്ഥാപകൻ ഡോ. സോഹൻ റോയ് പറഞ്ഞു. സാഹിത്യ മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിക്കുന്നുണ്ട്.
ഗിരീഷ് പുലിയൂരാണ് മികച്ച കവി. കരമനയാർ എന്ന അദ്ദേഹത്തിന്റെ കവിതയാണ് സമ്മാനാർഹമായത്. ‘കുറി വരച്ചാലും’ എന്ന ഗാനം എഴുതിയ എം.ഡി. രാജേന്ദ്രൻ മികച്ച ഗാനരചയിതാവായും ‘സമുദ്രശില ‘ എന്ന നോവലിന് സുഭാഷ് ചന്ദ്രനെ മികച്ച നോവലിസ്റ്റായും തിരഞ്ഞെടുത്തു. നമ്പി നാരായണന്റെ ‘ഓർമ്മകളുടെ ഭ്രമണപഥ’മാണ് മികച്ച ആത്മകഥ. ‘കോമാളി മേൽക്കൈ നേടുന്ന കാലം’ എന്ന ലേഖനത്തിലൂടെ മികച്ച ലേഖകനുള്ള പുരസ്കാരത്തിന് ബിപിൻ ചന്ദ്രൻ അർഹനായി. ജോബിൻ എസ് കൊട്ടാരത്തിന്റെ രണ്ടു വാല്യങ്ങളുള്ള ‘സമഗ്രം, മധുരം മലയാളം ‘ ഏറ്റവും മികച്ച വിദ്യാഭ്യാസ ഗ്രന്ഥമായി തിരഞ്ഞെടുത്തു. സായ്റ എഴുതിയ ‘ തിരികെ ‘ എന്ന കഥാസമാഹാരമാണ് ‘മികച്ച കഥ ‘ എന്ന വിഭാഗത്തിൽ സമ്മാനാർഹമായത്. ഏറ്റവും മികച്ച ചലച്ചിത്ര തിരക്കഥ എന്ന വിഭാഗത്തിൽ സമ്മാനം ലഭിച്ചത് മുഹമ്മദ് ഷഫീക്ക് എഴുതിയ ‘ആമ ‘ എന്ന സിനിമയാക്കാത്ത തിരക്കഥയ്ക്കാണ്. മികച്ച നിരൂപകൻ (വി.യു സുരേന്ദ്രൻ, വാക്കിന്റെ ജലസ്പർശം), മികച്ച വൈജ്ഞാനിക സാഹിത്യകാരൻ (ഡോ. കെ. ശ്രീകുമാർ, അരങ്ങ്), മികച്ച യാത്രാവിവരണ രചയിതാവ് (കെ.വിശ്വനാഥ്, യാത്ര- ഇന്ത്യൻ ചരിത്രസ്മാരകങ്ങളിലൂടെ), മികച്ച ബാലസാഹിത്യകാരൻ (സജീവൻ മൊകേരി, കുഞ്ഞിക്കുറുക്കനും കൂട്ടുകാരും), മികച്ച വിവർത്തനം (ഡോ. മിനിപ്രിയ. ആർ, കങ്കണം (പെരുമാൾ മുരുകൻ), മികച്ച ഭാഷാ ഗവേഷണം (ഡോ. നിത്യ. പി. വിശ്വം, പാരഡി മലയാള കവിതയിൽ), മികച്ച ഹാസ്യ സാഹിത്യകാരൻ (നൈന മണ്ണഞ്ചേരി, പങ്കൻസ് ഓൺ കൺട്രി) തുടങ്ങിയവയാണ് മറ്റു പുരസ്കാരങ്ങൾ.
വിധികർത്താക്കളുടെ പ്രത്യേക പരാമർശത്തിന് എൻ. എസ്. സുമേഷ് കൃഷ്ണന്റെ ‘ചന്ദ്രകാന്തം’ എന്ന കവിതാസമാഹാരവും, ആർ. അജിത് കുമാറിന്റെ ‘ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ’ എന്ന സമാഹാരവും അർഹമായി. സതീഷ് തപസ്യ, ശ്രീദേവ്, ആർച്ച. എ. ജെ, വിഷ്ണു ദേവ് എന്നിവർക്ക് പ്രത്യേക പ്രോത്സാഹന പുരസ്കാരവും ലഭിക്കും. പതിനായിരം രൂപയും പ്രശസ്തിപത്രവും ഓരോ പുരസ്കാരങ്ങൾക്കും നൽകും
spot_img

Related Articles

Latest news