ജാലിയാത്ത് ഫുട്ബോൾ: ഇന്ത്യൻ ടീമിന് ജയം.

സൗദി ദേശീയ ദിനത്തോടാനുബന്ധിച്ച് അസോസിയേഷൻ ഫോർ റെസിഡന്റ്‌സ് കമ്മ്യുണിറ്റീസ് ജിദ്ദയിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ സിറിയൻ ടീമിനെതിരെ ഇന്ത്യൻ പ്രവാസി ടീം വിജയിച്ചു.

ഇരുടീമുകളും ഓരോ ഗോളുകൾ നേടി സമനില പാലിച്ചതിനാൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്.

ഇന്ത്യയുടെ അനീസ്, നിയാസ്, ഷഫീഖ്‌, സനൂപ്, അസ്‌ലം എന്നിവരുടെ പെനാൽറ്റി കിക്കുകൾ ലക്‌ഷ്യം കണ്ടപ്പോൾ സിറിയൻ നിരയിൽ നിന്നും അവസാന കിക്കെടുത്ത ഫായിസിന്റെ കിക്ക് ഗോൾകീപ്പർ നിദിൽഷാൻ (കാളികാവ്) തട്ടിയകറ്റുകയായിരുന്നു.

സമീർ, ശിഹാബ്, സനൂപ്, മുഹമ്മദ്, ഗോൾ കീപ്പർ അബ്ദുൽസലാം എന്നിവരുടെ ശക്തമായ ഇന്ത്യൻ പ്രതിരോധ നിരയിൽ വിള്ളലുണ്ടാക്കാൻ മത്സരാരംഭം മുതൽ സിറിയൻ മുന്നേറ്റ നിര കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല.

മധ്യ നിര കൂട്ട് കെട്ട്‌ പന്തിന്റെ നിയന്ത്രണം സാവധാനം കയ്യിലെടുത്തതോടെ ഇന്ത്യൻ നിരയുടെ ഭാഗത്ത് നിന്നും മികച്ച നീക്കങ്ങളുടേതായി.

കാണികളുടെ ആവേശകരമായ പ്രോത്സാഹനം കൂടിയായപ്പോൾ മത്സരത്തിന്റെ ആവേശം കൂടി.

രണ്ടാം പകുതിയിലും തുടർന്ന ഇന്ത്യൻ താരങ്ങളുടെ മികച്ച നീക്കങ്ങളിൽ സിറിയൻ പ്രതിരോധനിരക്ക് താളം തെറ്റുകയയിരുന്നു. ഫോർവേഡ് നിയാസ് എടത്തനാട്ടുകരയുടെ സുന്ദരമായ പാസ്സ് അനീസ് കരുവാരക്കുണ്ട് സിറിയൻ വലയിലെത്തിച്ചു ഈ സീസണിലെ ഇന്ത്യയുടെ ആദ്യ ഗോൾ കുറിച്ചു (1-0).

മത്സരം അവസാനിക്കാൻ അഞ്ചു മിനുട്ടുകൾ ബാക്കി നിൽക്കെ പക്രു ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതിനാൽ ശേഷിക്കുന്ന സമയം പത്ത് പേരുമായാണ് കളിച്ചതു. ശക്തമായ സിറിയൻ ആക്രമണത്തിൽ രണ്ട് മിനുട്ടുകൾ ബാക്കി നിൽക്കെ ഇന്ത്യൻ ടീം സമനില വഴങ്ങുകയായിരുന്നു.

ജിദ്ദയിലെ പ്രമുഖ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായ എ സി സി യാണ് ടീമിനെ ഒരുക്കിയത്.
എ സി സി താരങ്ങൾക്കു പുറമെ ജിദ്ദയിലെ മറ്റു ക്ലബ്ബുകളിലുള്ള മികച്ച കളിക്കാരെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

അസോസിയേഷൻ പ്രസിഡന്റ് ദിയാബി നസ്റിയുടെ അഭാവത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സിറിയൻ കോച്ചുമായ മുസ്തഫയും, അസോസിയേഷൻ അംഗവും എ സി സി ഉപദേശകസമിതി അംഗവുമായ കെ പി സിദ്ദീഖ് (കണ്ണൂർ), എന്നിവർ വിജയികൾക്കുള്ള ട്രോഫിയും മറ്റും സമ്മാനിച്ചു. അസോസിയേഷൻ മെമ്പർ മൊറോക്കൻ സ്വദേശി റഷീദ് അബുറഹ്ഹാൽ ആയിരുന്നു മാച്ച് കമ്മീഷണർ.

ഇന്ത്യൻ ടീം: അബ്ദുൽസലാം, സമീർ, ശിഹാബ്, സനൂപ്, നിയാസ് (പക്രു), അസ്‌ലം, റെനീഷ്, സുധീഷ്, റിയാസ്, ഹക്കു, അനീസ്, ഷാഫി, നിയാസ് ഒളക്കര, ഷഫീക്ക്, നദിൽഷൻ, കസീബ്‌, ജംഷി.

spot_img

Related Articles

Latest news