കനക്സി ഖിംജി അന്തരിച്ചു

മസ്കത്ത്: ഒമാനിലെ മുതിര്‍ന്ന ബിസിനസുകാരനും ഖിംജി ഗ്രൂപ്പ് ഓഫ് കമ്ബനീസ് ചെയര്‍മാനുമായിരുന്ന കനക്സി ഗോഖല്‍ദാസ് ഖിംജി ( 85) നിര്യാതനായി. . ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കാരണവര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഖിംജി ഗ്രൂപ്പിന്റെ അമരത്തുണ്ടായിരുന്ന ഇദ്ദേഹം രാജ്യത്തിന്റെ വളര്‍ച്ച നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ ഒമാന്‍ പൗരത്വവും ശൈഖ് പദവിയും നല്‍കിയിരുന്നു. ‘ലോകത്തിലെ ഏക ഹിന്ദു മത വിശ്വാസിയായ ശൈഖ്’ എന്ന വിശേഷണത്തിനും അര്‍ഹനാണ് ഇദ്ദേഹം.1936ല്‍ മസ്കത്തിലാണ് കനക്സി ഖിംജി ജനിച്ചത്.

മുംബൈയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1970ലാണ് 144 വര്‍ഷത്തോളം പഴക്കമുള്ള കുടുംബ ബിസിനസിന്റെ നേതൃ സ്ഥാനം ഏറ്റെടുത്തത്.

പ്രതിവര്‍ഷം ഒരു ശതകോടിയിലേറെ ഡോളറാണ് ഗ്രൂപ്പിന്റെ വിറ്റുവരവ്. കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍, ലൈഫ്സ്റ്റൈല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രൊജക്ട്സ്,ലോജിസ്റ്റിക്സ് തുടങ്ങിയ വിഭാഗങ്ങളിലായി ഖിംജി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. നാനൂറിലധികം ആഗോള ബ്രാന്‍ഡുകളുടെ ഒമാനിലെ വിപണന പങ്കാളിയുമാണ് ഗ്രൂപ്പ്. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിനും ശ്രദ്ധേയ സംഭാവനകള്‍ ശൈഖ് കനക്സി നല്‍കിയിട്ടുണ്ട്. ഒമാനിലെ ആദ്യ ഇന്ത്യന്‍ സ്കൂള്‍ സ്ഥാപിച്ചത്കനക്‌സിയാണ് . ഗള്‍ഫ് മേഖലയില്‍ നിന്ന് ആദ്യത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ലഭിച്ചതും ശൈഖ് കനക്സിക്കാണ്. ഒമാന്‍ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപക ചെയര്‍മാനാണ്. കനക്സി ഖിംജിയുടെ നിര്യാണത്തില്‍ ഒമാനിലെ വിവിധ തുറകളിലുള്ളവര്‍ അനുശോചിച്ചു. ഉഭയകക്ഷി സഹകരണത്തിന് വലിയ പങ്കാളിത്തം വഹിച്ച വ്യക്തിയായിരുന്നു ശൈഖ് കനക്സി ഖിംജിയെന്ന് ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ അനുസ്മരിച്ചു.

മീഡിയ വിങ്സ്

spot_img

Related Articles

Latest news