പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോഴിക്കോട്: പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കി.കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് ആണ് മരിച്ചത്. ചെന്നൈ എസ്‌ആര്‍എം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച ആനിഖ്. ഹാജര്‍ കുറവെന്ന് കാരണത്താലാണ് വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നത്. നാളെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്താണ് ആനിഖ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ച തിരിഞ്ഞ് കോഴിക്കോട് നടക്കാവിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം നടന്നത്. ആനിഖ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലായിരുന്നുവെന്നും എന്നാല്‍ ഹാജര്‍ കുറവെന്ന പേരില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് അവസാന നിമിഷം കോളേജില്‍ നിന്നും അറിയിപ്പ് വന്നുവെന്നും ഇതിന് ശേഷം കടുത്ത നിരാശയിലായിരുന്ന ആനിഖ് വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിന് പോയ സമയത്തായിരുന്നു ജീവനൊടുക്കിയത്.

വീട്ടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ആനിഖിനെ ബന്ധുക്കള്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ രക്ഷിക്കാനായില്ല. ശ്വാസം മുട്ടലിന്റെ പ്രശ്നമുണ്ടായിരുന്ന ആനിഖിന് പലപ്പോഴും ക്ലാസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യം കോളജ് അധികൃതരെ അറിയിച്ചിരുന്നുവെന്നും പരീക്ഷ ഫീസ് വരെ വാങ്ങിയ ശേഷമാണ് ഹാജര്‍ 69 ശതമാനം മാത്രമേയുള്ളൂവെന്നും പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും കോളജില്‍ നിന്ന് അറിയിപ്പ് വന്നതെന്നും ബന്ധുക്കള്‍ അറിയിച്ചു. ബന്ധുക്കളുടെ പരാതിയില്‍ നടക്കാവ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആനിഖിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

spot_img

Related Articles

Latest news