ലീഗിന്റെ ശത്രു സിപിഐ എം മാത്രം : മന്ത്രി കെ ടി ജലീല്‍

‘വണക്കം’ നേരത്തേ തുടങ്ങി

ബിജെപി ബന്ധത്തിലേക്കാണ് മുസ്ലിംലീഗ് പോകുന്നതെന്ന സൂചന നേരത്തേ അവര്‍ നല്‍കിയെന്ന് മന്ത്രി കെ ടി ജലീല്‍. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ലീഗിനെ ആവര്‍ത്തിച്ച്‌ ക്ഷണിച്ചുകൊണ്ടിരിക്കുന്നതിന്റെ പിന്നിലുള്ളതും ഈ തയ്യാറെടുപ്പുതന്നെ. തങ്ങളുടെ മുഖ്യശത്രു സിപിഐ എം ആണെന്ന് നേരത്തേ കുഞ്ഞാലിക്കുട്ടി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നു.

ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്‌ സുപ്രധാന അവസരങ്ങളിലൊക്കെ ലീഗ് എംപി മാര്‍ പാര്‍ലമെന്റില്‍ നിന്ന് മുങ്ങി. വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായി മത്സരിച്ചപ്പോള്‍ എതിരായി വോട്ട്ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ്ബഷീറും തയ്യാറായില്ല. ഫ്ളൈറ്റ് കിട്ടിയില്ല എന്നായിരുന്നു കാരണം പറഞ്ഞത്. എന്നാലിന്ന് അതല്ല കാര്യമെന്ന് ബോധ്യപ്പെടുന്നു.

മുത്തലാഖ് ബില്ലിന്റെ ചര്‍ച്ച നടക്കുമ്ബോള്‍ ബിജെപിയെ എതിര്‍ക്കാന്‍ തക്കതായ അവസരമുണ്ടായിട്ടും അതിനു മുതിരാതെ മലപ്പുറത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് വഴി ലീഗിനെ വരുതിക്ക് നിര്‍ത്താനാണ് ബിജെപിയുടെ മറ്റൊരു ശ്രമം. ചില എംപി മാരെ ഇഡി ചോദ്യം ചെയ്തുകഴിഞ്ഞു. വിവിധ കച്ചവട താല്‍പ്പര്യമുള്ളവരാണ് ലീഗുകാരെന്ന് ബിജെപിക്ക് അറിയാവുന്നതുകൊണ്ടാണ് ഇഡി വഴിയുള്ള നീക്കം. ബിജെപിക്കെതിരെ ഒരു പ്രസ്താവനപോലും ലീഗ് നേതാക്കള്‍ ഉയര്‍ത്താറില്ല.

ബിജെപി-ലീഗ് ബാന്ധവം യാഥാര്‍ഥ്യമാകുമെന്നു തന്നെയാണ് ഇരു കൂട്ടരുടെയും നീക്കങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ബാന്ധവത്തിന് തടസ്സമില്ലെന്നതിന് ബിജെപി നേതാക്കള്‍ നല്‍കുന്ന ഉദാഹരണം കശ്മീരില്‍ മഹബൂബ മുഫ്തിയുടെ പാര്‍ടിയുമായുള്ള സഖ്യമാണെന്നും കൈരളി ചാനലിനോട് പ്രതികരിക്കവെ ജലീല്‍ വ്യക്തമാക്കി.

spot_img

Related Articles

Latest news