തൊഴിലാളി പ്രക്ഷോഭങ്ങളുടെ ചരിത്ര സ്മരണകളുമായി ഇന്ന് മെയ്ദിനം

ഇന്ന് ലോക തൊഴിലാളി ദിനം. മുതലാളിമാരുടെ ചൂഷണത്തിൽ നിന്നും അവകാശങ്ങൾ നേടിയെടുത്ത ചരിത്രപ്രസിദ്ധമായ തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിന്റെ ദിനമാണ് മെയ് ഒന്ന്. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന അംഗീകാരം സമരം ചെയ്ത് നേടിയെടുത്തതിന്റെ സ്മരണക്കായാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നത്.

ത്യാഗവും സഹനവും ക്ലേശവും നിറഞ്ഞ തൊഴിലാളികളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമർപ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രം മെയ്ദിനം രേഖപ്പെടുത്തുന്നു. മെയ് ദിനം ആഘോഷങ്ങളുടെ മാത്രം ദിനമല്ല. വരാൻ പോകുന്ന ശക്തവും തീവ്രവുമായ സമരങ്ങളിലേക്കുള്ള മുന്നൊരുക്കത്തിന് ഊർജ്ജം പകരുന്ന ദിനാചരണം കൂടിയാണിത്.

ചിക്കാഗോ തെരുവില്‍ പിടഞ്ഞു വീണവരില്‍ നിന്നാണ് പിന്നീട് ലോകം ഏറ്റവും ഉജ്ജ്വലമായ പ്രഭാതത്തിലേക്ക് ഉണര്‍ന്നെണീറ്റത്. 1889-ല്‍ പാരീസില്‍ ചേര്‍ന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസാണ് ആദ്യമായി മെയ് ദിനം ആചരിച്ചത്.

ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയമാക്കിയതിന്റെ വാർഷികമായി മെയ് ഒന്നാം തീയതി തൊഴിലാളി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിർത്തിവയ്ക്കണമെന്നുള്ള പ്രമേയവും യോഗത്തിൽ പാസാക്കുകയുണ്ടായി.

ഇന്ത്യയിൽ ആദ്യമായി മദ്രാസിലാണ് മെയ് ദിനം ആഘോഷിച്ചത്. ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാനാണ് 1923 മെയ് 1 നു തൊഴിലാളിദിനം ആചരിച്ചത്. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി വൈക്കോ ആണ് തൊഴിൽ ദിനം പൊതു അവധിയാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. തുടർന്ന് മെയ് 1 പൊതു അവധിയായി ആഘോഷിച്ചു വരികയാണ്.

spot_img

Related Articles

Latest news