മസ്കത്ത്: 47 വര്‍ഷത്തിനുശേഷം മച്ചി മാര്‍ക്കറ്റ് മസ്ജിദില്‍ ജുമുഅ

സ്കത്ത്: നീണ്ട 47 വര്‍ഷത്തെ ഇടവേളക്കുശേഷം റൂവിയിലെ മച്ചി മാര്‍ക്കറ്റ് മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ഥന (ജുമുഅ) പുനരാരംഭിച്ചു.

മുന്‍കാലങ്ങളില്‍ അക്കാലത്തെ പ്രധാന ജുമാമസ്ജിദായ റൂവി മച്ചി മാര്‍ക്കറ്റ് മസ്ജിദില്‍ ജുമുഅ പ്രാര്‍ഥന നടന്നിരുന്നു. എന്നാല്‍, 1975 ജനുവരി 25ന് റൂവിയില്‍ വിപുലമായ സൗകര്യത്തോടെ ഖാബൂസ് മസ്ജിദ് ആരംഭിച്ചതോടെ ജുമുഅ അങ്ങോട്ട് മാറ്റുകയായിരുന്നു. ഇതോടെ മച്ചി മാര്‍ക്കറ്റ് മസ്ജിദില്‍ മറ്റ് പ്രാര്‍ഥനകള്‍ നടന്നിരുന്നെങ്കിലും ജുമുഅ നിലച്ചു. അസൗകര്യത്തില്‍ ഞെരുങ്ങുകയായിരുന്ന മച്ചി മാര്‍ക്കറ്റ് മസ്ജിദ് മൂന്നുവര്‍ഷം മുമ്ബാണ് പുനര്‍ നിര്‍മാണം ആരംഭിച്ചത്. മാസങ്ങള്‍ക്കുമുമ്ബാണ് ഇതിന്‍റെ പുനര്‍ നിര്‍മാണം പൂര്‍ത്തിയായത്. ഇതോടെ സാധാരണ പ്രാര്‍ഥനകള്‍ പുനരാരംഭിച്ചെങ്കിലും കഴിഞ്ഞയാഴ്ചയാണ് ജുമുഅ പുനരാരംഭിച്ചത്.

spot_img

Related Articles

Latest news