ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപ്!

ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപ് എന്ന വിശേഷണത്തിനര്‍ഹമാണ് കെനിയയിലെ എന്‍വൈറ്റനേറ്റ് ദ്വീപ്. ഈ ദ്വീപില്‍ പോകുന്നവര്‍ ആരും മടങ്ങി വരാറില്ലെന്നാണ് പറയുന്നത്.

എന്‍വൈറ്റനേറ്റിന്റെ അര്‍ത്ഥം തന്നെ ഗോത്രഭാഷയില്‍ ‘നോ റിട്ടേണ്‍’ എന്നാണ്. അതായത് ഈ ദ്വീപില്‍ പോയവര്‍ ആരും തിരിച്ചു വരില്ലെന്നര്‍ത്ഥം. കെനിയയിലെ ടെര്‍ക്കാന തടാകത്തിലെ ഒരുപാട് ദ്വീപുകളില്‍ ഒന്നുമാത്രമാണ് എന്‍വൈറ്റനേറ്റെങ്കിലും ദുരൂഹതയുടെ കാര്യത്തില്‍ ഒന്നാം നമ്ബറാണ് ഈ ദ്വീപ്.

ഒരിക്കല്‍, ബ്രിട്ടീഷ് പര്യവേഷകന്‍ വിവിയന്‍ ഫ്യൂക്സും അദ്ദേഹത്തിന്റെ സംഘവും എന്‍വൈറ്റനേറ്റ് സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍, ഇവരെ കാണാതായതോടെയാണ് ദ്വീപ് പുറം ലോകത്തിന് ചര്‍ച്ചയായി തീരുന്നത്. 1935ലാണ് ഫ്യൂക്സും സംഘവും ടെര്‍ക്കാന തടാകത്തിനു ചുറ്റുമുള്ള ദ്വീപുകളെ കുറിച്ച്‌ പഠിക്കാന്‍ തന്റെ സംഘമായി ചെല്ലുന്നത്. ഫ്യൂക്സിന്റെ സംഘത്തില്‍ നിന്നും മാര്‍ട്ടിന്‍ ഷെഫ്ലിസ്, ബില്‍ ഡേസണ്‍ എന്നീ രണ്ടുപേരെ അദ്ദേഹം എന്‍വൈറ്റനേറ്റിലേക്ക് അയച്ചു. പക്ഷേ ആ രണ്ടുപേരും പിന്നെ തിരിച്ചു വന്നില്ല. മാത്രമല്ല, തങ്ങളുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്ത കാഴ്ചയാണ് ഇവിടെ കണ്ടതെന്നും ഇവര്‍ നല്‍കിയ അവസാന സന്ദേശത്തില്‍ പറയപ്പെടുന്നു.

ഏതായാലും അവരെ കുറിച്ച്‌ അന്വേഷിക്കാന്‍ തന്റെ കൂടെച്ചെല്ലാനായി, തങ്ങളുടെ സഹായത്തിനായെത്തിയ ഗോത്രവര്‍ഗക്കാരെ ഫ്യൂക്സ്‌ വിളിച്ചു. പക്ഷേ അവരാരും കൂടെ പോകാന്‍ തയ്യാറായില്ല. അതോടെ ഇതിനു പിന്നിലെ കഥ അറിയാന്‍ തന്നെ ഫ്യൂക്സ്‌ തീരുമാനിച്ചു. ഇതുവരെ എന്‍വൈറ്റനേറ്റ് ദ്വീപില്‍ പോയവര്‍ ആരും തിരികെ വന്നിട്ടില്ലെന്ന് ഗോത്ര വിഭാഗക്കാര്‍ അദ്ദേഹത്തോട് പറഞ്ഞു. ഇതിനുമുമ്ബ് ഒറ്റ നിമിഷം കൊണ്ട് ദ്വീപില്‍ ഉള്ളവരെ മുഴുവന്‍ കാണാതായ സംഭവം ഉണ്ടായിട്ടുണ്ടെന്നും അതിനുശേഷം ആരും ആ ദ്വീപിലേക്ക് പോകാന്‍ തയ്യാറായിട്ടില്ലെന്നും അവര്‍ ഫ്യൂക്സിനോട് പറഞ്ഞു.

മാര്‍ട്ടിന്‍ ഷെഫ്ലിസിന്റെയും, ബില്‍ ഡേസണിന്റെയും കയ്യിലുള്ള ആധുനികരീതിയിലുള്ള ഉപകരണങ്ങള്‍ ഒക്കെ കണ്ടപ്പോള്‍ അവര്‍ക്ക് അപകടം ഒന്നും സംഭവിക്കില്ലെന്നാണ് കരുതിയെതെന്ന് അടുത്തുള്ള ദ്വീപ് നിവാസികള്‍ പറഞ്ഞു. ഇതുകൂടി കേട്ടതോടെ ഫ്യൂക്സിന്റെ ആകാംക്ഷ വര്‍ദ്ധിച്ചു. അദ്ദേഹം ആ ദ്വീപിനെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ തന്നെ തീരുമാനിച്ചു. നേരത്തെ, എന്‍വൈറ്റനേറ്റില്‍ ജനവാസം ഉണ്ടായിരുന്നുവെന്നും കൃഷിയായിരുന്നു അവരുടെ ജീവിത മാര്‍ഗമെന്നും എന്നാല്‍, അവിടുത്തെ സസ്യങ്ങള്‍ക്കെല്ലാം ഒരുതരം മരതകപ്പച്ച നിറമായിരുന്നുവെന്നു ഫ്യൂക്സ്‌ മനസ്സിലാക്കി. അസാധാരണ ആകൃതിയിലുള്ള നിരവധി പാറക്കൂട്ടങ്ങലായിരുന്നു ദ്വീപിലെമ്ബാടും. എന്നാല്‍ ഫ്യൂക്സ്‌ ദ്വീപിനുള്ളില്‍ കയറാന്‍ തയ്യാറായില്ല. ഫ്യൂക്സ്‌ ഇതിനെ വെറും കെട്ടുകഥകളാണെന്ന് വിശേഷിപ്പിക്കുകയും അദ്ദേഹം നാട്ടിലേക്ക് തിരിച്ചു മടങ്ങുകയും ചെയ്തു.

ഒരുനാള്‍ പുക പോലെയുള്ള ചില രൂപങ്ങള്‍ അവിടെയുള്ള വീടുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇങ്ങനെയുള്ള പുക മനുഷ്യരെ തൊടുന്നവരാകട്ടെ ആ പുകയ്ക്കൊപ്പം അന്തരീക്ഷത്തില്‍ മറിയാനും തുടങ്ങിയെന്നാണ് പറയുന്നത്. തുടര്‍ന്ന് ദ്വീപിലുള്ള മനുഷ്യരുടെ ശവശരീരങ്ങള്‍ പലയിടത്തായി പ്രത്യക്ഷപ്പെട്ടു. അതോടെയാണ് ആ ദ്വീപ് ‘ശാപം പിടിച്ച ദ്വീപെന്ന്’ അറിയപ്പെട്ടു തുടങ്ങിയത്. തുടര്‍ന്ന് ആരും അങ്ങോട്ട് പോകാതെയായി. കാലങ്ങള്‍ ഒരുപാട് പിന്നിട്ടിട്ടും ഈ ദ്വീപിലേക്ക് പോകുന്ന മനുഷ്യരുടെ തിരോധാനത്തിനു പിന്നിലെ രഹസ്യം ഇതുവരെ വെളിവായിട്ടില്ല. സസ്യങ്ങളുടെ നിറവും സ്ഥലത്തിന്റെ ഭൂമിശാസ്ത്രവും കൂട്ടിവായിക്കുമ്ബോള്‍ എന്തൊക്കെയോ ചില നിഗൂഢതകള്‍ ഇതിനു പിന്നിലുണ്ടെന്ന് വിശ്വസിക്കുകയേ നിര്‍വൃത്തിയുള്ളു.

spot_img

Related Articles

Latest news