ലോ അക്കാഡമി ലോ കോളേജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അന്തരിച്ചു

ലോ അക്കാഡമി – ലോ കോളേജ് ഡയറക്ടര്‍ ഡോ. എന്‍. നാരായണന്‍ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. കേരളത്തിലെ നിയമപഠന മേഖലയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണന്‍ നായര്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരള സര്‍വ്വകലാശാലയില്‍ നിന്ന് ആദ്യമായി നിയമത്തില്‍ പിഎച്ച്‌ഡി ലഭിച്ചയാളാണ്. ബാര്‍ കൗണ്‍സില്‍ അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ ഐഎഎഎസ് ഉദ്യോഗസ്ഥ പൊന്നമ്മയാണ് ഭാര്യ . രാജ് നാരായണന്‍, ലക്ഷ്മി നായര്‍ (ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍), നാഗരാജ് നാരായണന്‍(കേരള ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍) എന്നിവരാണ് മക്കള്‍.

സിപിഐഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ സഹോദരനാണ്. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജീവിതകാലം മുഴുവന്‍ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതല്‍ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക പ്രശ്നങ്ങളില്‍ നാരായണന്‍ നായര്‍ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലക്ക് വലിയ നഷ്ടമാണ്. അടുത്ത സുഹൃത്തായ നാരായണന്‍ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news