ഇനി എയര്‍ സുവിധ വേണ്ട; അന്താരാഷ്ട്ര യാത്രികര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങൾ.

 

 

വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന ആളുകള്‍ക്ക് നാളെ മുതല്‍ എയര്‍ സുവിധ ഫോം പൂരിപ്പിക്കേണ്ടതില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം.
തീരുമാനം തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ആഗോളതലത്തിലും ഇന്ത്യയിലും കോവിഡ് ഗണ്യമായ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ചിരിക്കുന്നത്. വിമാന യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മാസ്ക് ധരിക്കാത്തതിന് ഇനി മുതല്‍ പിഴയും അടയ്ക്കേണ്ടതില്ല.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് എയര്‍ സുവിധ ഫോം പൂരിപ്പിക്കണമെന്ന നിബന്ധന നടപ്പാക്കിയത്. യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനും സഞ്ചാര വഴി കണ്ടെത്താനുമാണ് എയര്‍ സുവിധ ഉപയോഗിച്ചിരുന്നത്.

എയര്‍ സുവിധ പിന്‍വലിച്ചതിനൊപ്പം വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് വാക്സിനേഷന്‍ നല്‍കേണ്ടത് നിര്‍ബന്ധമല്ലെന്നും പുതിയ പരിഷ്കരണത്തില്‍ പറഞ്ഞിട്ടുണ്ട്. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ എല്ലാ യാത്രക്കാരും അവരവരുടെ രാജ്യത്തുനിന്നും കോവിഡ് -19 നെതിരെ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിരിക്കണം എന്നും വ്യക്തമാക്കുന്നു.
മാസ്‌കുകളുടെ ഉപയോഗവും ശാരീരിക അകലവും പാലിക്കുന്നത് അഭികാമ്യമാണെന്നുളള വിമാനത്തിനുള്ളിലെ അറിയിപ്പ് തുടരും

അതേസമയം, മാസ്‌കുകളുടെ ഉപയോഗവും ശാരീരിക അകലവും പാലിക്കുന്നത് അഭികാമ്യമാണെന്നുളള വിമാനത്തിനുള്ളിലെ അറിയിപ്പ് തുടരുമെന്നും പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. എന്നാല്‍, യാത്രയ്ക്കിടെ കോവിഡ് -19 ന്റെ ലക്ഷണങ്ങളുള്ള ഏതെങ്കിലും യാത്രക്കാരന്‍ ഉണ്ടെങ്കില്‍ അവരെ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ഐസൊലേറ്റ് ചെയ്യും. അത്തരം യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
ഇന്ത്യയില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ആരോഗ്യ ഉദ്യോഗസ്ഥര്‍ തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തുന്നതും തുടരും. സ്‌ക്രീനിങ്ങിനിടെ രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയ യാത്രക്കാരെ ഐസൊലേറ്റ് ചെയ്യുകയും പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും. കൂടാതെ അവരുടെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്ബറിലോ സംസ്ഥാന ഹെല്‍പ്പ് ലൈന്‍ നമ്ബറിലോ വിളിക്കുകയോ വേണം. അതേസമയം, കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ഇപ്പോള്‍ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കാമെന്നും കേന്ദ്രം സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

spot_img

Related Articles

Latest news