പി. പി. അഷ്‌റഫ് പ്രവാസം അവസാനിപ്പിച്ച്‌ മടങ്ങുന്നു

ദുബൈ: ദല ജനറല്‍ സെക്രട്ടറി, ഓര്‍മ എക്സിക്യൂട്ടിവ് അംഗം എന്ന നിലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പി.പി. അഷ്‌റഫ് പ്രവാസം അവസാനിപ്പിച്ച്‌ മടങ്ങുന്നു. മികച്ച നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ദലയുടെ കലാവിഭാഗം കണ്‍വീനര്‍, യുവജനോത്സവം കണ്‍വീനര്‍, കേരളോത്സവം കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
തൃശൂര്‍, ഇളവള്ളി സ്വദേശിയാണ്. അഷ്‌റഫ് 1986 ജനുവരിയിലാണ് പ്രവാസമാരംഭിച്ചത്. ദല സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ ചെണ്ടമേളം, പഞ്ചവാദ്യം, ബാന്‍ഡ് സെറ്റ് എന്നിവ തുടങ്ങാന്‍ മുന്നില്‍ നിന്നു.

വിവിധ സ്‌കൂളുകള്‍, വായനശാലകള്‍, പ്രമുഖ നാടകസംഘങ്ങള്‍ എന്നിവയുമായി സഹകരിച്ച്‌ നാട്ടിലെ അവധിക്കാലങ്ങളും സജീവ നാടക പ്രവര്‍ത്തനങ്ങള്‍ക്കാണ് പി.പി. അഷ്റഫ്‌ വിനിയോഗിച്ചത്.

spot_img

Related Articles

Latest news