റഷ്യന്‍ കോടീശ്വരന്‍ ഒഡിഷ ഹോട്ടലില്‍ വീണ് മരിച്ച നിലയില്‍

 സുഹൃത്ത് രണ്ടു നാള്‍ മുമ്ബ് മരിച്ചുഭുവനേശ്വര്‍: യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തെ ഭീകരാക്രമണമെന്ന് വിമര്‍ശിച്ച കോടീശ്വരനായ ഇറച്ചി വ്യാപാരിയും വ്ലാഡിമിര്‍ നിയമസഭാംഗവുമായ പാവേല്‍ ആന്റോവ് (65) ഒഡിഷയിലെ റായഗഡയില്‍ ദുരൂഹ സാഹചര്യത്തില്‍ നക്ഷത്ര ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരണമ‌ടഞ്ഞു.ഞായറാഴ്ചയാണ് സംഭവം.രണ്ട് ദിവസത്തിനകം ഇതേ ഹോട്ടലില്‍ മരണമടയുന്ന രണ്ടാമത്തെ റഷ്യന്‍ രാഷ്‌ട്രീയ നേതാവാണ് പാവേല്‍. വെള്ളിയാഴ്ച പാവേലിന്റെ സുഹൃത്ത് വ്ലാഡിമിര്‍ ബുദനോവ് (61 ) ഹോട്ടല്‍ മുറിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമ‌ടഞ്ഞിരുന്നു. റഷ്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ യുണൈറ്റഡ് റഷ്യയുടെ നേതാക്കളായിരുന്നു ഇരുവരും.

പാവേലും ബുദനോവും മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഒഡിഷയില്‍ വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു. ഞായറാഴ്ച ഹോട്ടലില്‍ 65ാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെ ജനാലയിലൂടെ വീണായിരുന്നു പാവേലിന്റെ ദുരന്തം. കുടുംബത്തിന്റെ അനുമതിയോടെ മൃതദേഹം തിങ്കളാഴ്ച ഇവിടെത്തന്നെ സംസ്‌കരിച്ചു.ഡിസംബര്‍ 21നാണ് നാല് പേരും ഹോട്ടലില്‍ മുറികളെടുത്തത്. പാവേലും ബുദനോവും 203ാം നമ്ബര്‍ മുറിയിലായിരുന്നു. നാല് പേരും മദ്യപിച്ചിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ബുദനോവിനെ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തിന്റെ മരണത്തില്‍ പാവേല്‍ അസ്വസ്ഥനായിരുന്നെന്നും വീണു മരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.

spot_img

Related Articles

Latest news