ദുബായ്: ദുബായ് വേള്‍ഡ് കപ്പ് കുതിരയോട്ട മത്സരത്തില്‍ സൗദിയുടെ ലോറല്‍ റിവറിൻ ജേതാവായി. ആറു വയസുള്ള അമേരിക്കൻ കുതിരയുടെ ജോക്കി അയർലൻഡ് സ്വദേശിയ ടഡ് ഒ ഷിയ ആയിരുന്നു.ഷീമ ക്ലാസിക് വിഭാഗത്തില്‍ 2.4 കിലോമീറ്റർ ദൂരം താണ്ടി യുഎഇയുടെ റെബല്‍സ് റൊമാൻസ് ജേതാവായി. അയർലൻഡുകാരനായ 6 വയസ്സുകാരൻ കുതിരയ്ക്ക് 60 ലക്ഷം ഡോളറാണ് സമ്മാനമായി ലഭിച്ചത്. വില്യം ബയിക് ആയിരുന്നു ജോക്കി.
വേള്‍ഡ് കപ്പ് ജേതാവായ ലോറല്‍ റിവറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തും കിരീടവും പ്രൈസ് മണിയും സമ്മാനിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തും മല്‍സരങ്ങള്‍ വീക്ഷിക്കാനെത്തി. മൊത്തം 14 രാജ്യങ്ങളില്‍ നിന്ന് 125 കുതിരകളാണ് മല്‍സരിക്കാനെത്തിയത്. മൊത്തം 3.05 കോടി ഡോളറായിരുന്നു സമ്മാനത്തുക. സമാപന സമ്മേളനത്തിന്റെ ഭാഗമായി വെടിക്കെട്ടും ഡ്രോണ്‍ ഷോയും നടന്നു. ആകാശത്തിലെ ഏറ്റവും വലിയ എല്‍സിഡി സ്ക്രീൻ, ഡ്രോണുകള്‍ ഒരുക്കിയ ഏറ്റവും വലിയ ട്രോഫി, ഡ്രോണുകളാല്‍ തീർത്ത ഏറ്റവും വലിയ ലോഗോ എന്നീ റെക്കോർഡുകളാണ് നേടിയത്.