വിജയ് ബാബുവിന് വേണ്ടി തെരച്ചിൽ ഊർജ്ജിതം; പ്രതിക്കെതിരെ ഒരു കേസു കൂടി

കൊച്ചി : പീഡനക്കേസില്‍ പ്രതിയായ നിര്‍മാതാവ് വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. പ്രതിക്കായി വിമാനത്താവളങ്ങളില്‍ അടക്കം ഉടന്‍ ലുക്ക്‌ഔട്ട്‌ സര്‍ക്കുലര്‍ നല്‍കും .

ഈ മാസം 22നാണ് നടനും നിര്‍മാതാവും ആയ വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ യുവതി പീഡന പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ വിജയ് ബാബു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക്‌ ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഈ കുറ്റത്തിന് വിജയ് ബാബുവിനെതിരെ തേവര പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പരാതിക്കാരി തന്നെയാണ് വീണ്ടും പരാതി നല്‍കിയത്. ഇതോടെ വിജയ് ബാബുവിനെതിരെ ബാലാല്‍സംഗ കുറ്റമടക്കം രണ്ടു കേസുകളായി.

ഒളിവില്‍ കഴിയുന്ന പ്രതിക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വിജയ് ബാബു രാജ്യം വിട്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ പനംമ്പിള്ളി നഗറിലെ ഫ്ലാറ്റില്‍ പൊലീസ് പരിശോധന നടത്തി.

അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായി. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീഡിയോ അപ്രത്യക്ഷമായത്.

വിജയ് ബാബു ആണോ ഫേസ്ബുക്ക്‌ ആണോ വീഡിയോ പിന്‍വലിച്ചത് എന്ന് വ്യക്തമല്ല. ബലാല്‍സംഗ കേസില്‍ വിജയ് ബാബുവിന്റെ മുന്‍‌കൂര്‍ ജാമ്യപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

spot_img

Related Articles

Latest news