സിദ്ധാര്‍ത്ഥന്റെ മരണം;കോളേജ് ഹോസ്റ്റലില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

പൂക്കോട് വെറ്ററിനെറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തില്‍ മുഖ്യപ്രതി സിൻജോ ജോണ്‍സണുമായി നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയത് നിർണായക തെളിവുകള്‍.സർവകലാശാല ഹോസ്റ്റലിലാണ് തെളിവെടുപ്പ് നടത്തിയത്. സിദ്ധാർത്ഥനെ മർദ്ദിക്കാൻ ഉപയോഗിച്ച ഗ്ലൂ ഗണ്ണിന്റെ ഇലക്‌ട്രിക് വയർ, ഒരു ചെരിപ്പ് എന്നിവയാണ് കണ്ടെത്തിയത്.

കല്‍പ്പറ്റ ഡിവൈഎസ്പി പിടിഎൻ‌ സജീവന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. സിദ്ധാർത്ഥനെ മർദ്ദിക്കാൻ ഉപയോഗിച്ച ഇലക്‌ട്രിക് വയറാണ് കണ്ടെത്തിയത്. സംഭവ സമയത്ത് സിൻജോ ജോണ്‍സണ്‍‌ ഉപയോഗിച്ച ചെരിപ്പും കണ്ടെത്തി. പ്രതി ഇത് മുറിയില്‍ ഒളിപ്പിച്ച്‌ വെച്ചതായിരുന്നു. ഹോസ്റ്റലിലെ മുപ്പത്തി ആറാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പിനായി ആദ്യം എത്തിച്ചത് നടുമുറ്റത്താണ്. പിന്നീട് 21-ാം നമ്പർ മുറിയില്‍ എത്തിച്ചു. ഗ്ലൂ ഗണ്‍ കണ്ടെത്തിയത് ഇവിടെ നിന്നാണ്. സിദ്ധാർത്ഥനെ പരസ്യ വിചാരണ നടത്തിയ ഷട്ടില്‍ കോർട്ടിലും പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തി

spot_img

Related Articles

Latest news