നദീതീരത്ത് അടിഞ്ഞ മൃതദേഹം ഉര്‍വശിയുടേത്; പിന്നില്‍ മൂന്ന് ഭാര്യമാരുള്ള റിയാസ് ഖാന്‍

മുംബൈ: മഹാരാഷ്‌ട്രയിലെ ഗദി നദിതീരത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.ഉര്‍വശി വൈഷ്ണവ് 27 കാരിയെ കാമുകനായ റിയാസ് ഖാന്‍ കൊലപ്പെടുത്തി ഉപേക്ഷിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ജിം ട്രെയിനറായ ഇയാളെയും കൂട്ടാളിയായ ഇമ്രാന്‍ ഷെയ്ഖിനെയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ഭാര്യമാരുള്ള റിയാസ്, ഈ ബന്ധങ്ങളെല്ലാം മറച്ചുവച്ചാണ് ഉര്‍വശിയുമായി പ്രണയം നടിച്ച്‌ അടുത്തു കൂടിയത്. എന്നാല്‍ വിവാഹം കഴിക്കാന്‍ യുവതി നിര്‍ബന്ധിച്ചതോടെ ഇമ്രാന്റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു.

മഹാരാഷ്‌ട്രയിലെ മാത്തേന്‍ മലയടിവാരത്തെ ഗദി നദീതീരത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവികള്‍ ഒന്നും തന്നെ ഈ പ്രദേശത്ത് ഇല്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടി. പിന്നീട് പുഴയുടെ തീരത്ത് നിന്ന് ലഭിച്ച ചെരുപ്പുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച്‌ വിവരം ലഭിച്ചത്. യുവതിയെ തിരിച്ചറിഞ്ഞതോടെ ചെരുപ്പ് വാങ്ങിയ കട അന്വേഷിച്ച പോലീസിന് യുവതിയും റിയാസും കൂടി ചെരുപ്പ് വാങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് റിയാസ് ഖാനെയും കൂട്ടാളിയെയും പിടികൂടിയത്.

spot_img

Related Articles

Latest news