ഇന്ന് വയോജനദിനം

ഏകാന്തതയുടെ ശാപംപേറി നെടുവീര്‍പ്പിട്ട് കഴിയേണ്ടവരല്ല വൃദ്ധജനങ്ങളെന്ന് സമൂഹത്തെ ഓര്‍മപ്പെടുത്തുന്ന ദിനം. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് 1991 ഒക്ടോബര്‍ ഒന്നുമുതലാണ് വയോജനദിനം ആചരിച്ചുതുടങ്ങിയത്. ഇന്ത്യയില്‍ വയോജനങ്ങളുടെ സംഖ്യ അനുദിനം വര്‍ധിക്കുകയാണ്. കൊച്ചുകേരളത്തില്‍പ്പോലും ജനസംഖ്യയുടെ 13 ശതമാനത്തോളം എത്തിനില്‍ക്കുന്നു. ഇവരില്‍ നല്ലൊരു വിഭാഗം സ്ത്രീകളും വിധവകളുമാണ്.

മറ്റൊരു ബാല്യത്തിന്റെ തുടക്കമാണ് വാർദ്ധക്യം. മുതിർന്നവരോടുള്ള പെരുമാറ്റത്തിൽ ഒരുപാട് മാറ്റം വന്നിട്ടുള്ള ഈ കാലത്ത് ഇത്തരമൊരു ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. 1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.

1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത് 1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.

ജനസംഖ്യാ ജരണം സംബന്ധിച്ച മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതിയും 2002 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ് ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ഈ ദിനം ഉപയൊഗപ്പെടുത്തുവാനും, ഈ ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം.

spot_img

Related Articles

Latest news