മുഖ്യമന്ത്രിയെയും സർക്കാറിനെയും വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കൊച്ചി: മുഖ്യമന്ത്രിയെയും സർക്കാറിനെയും വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയാൽ കാൽ തല്ലിയൊടിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നാണ് പൊലീസും സിപിഎം ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൽ ഒരുപാട് പേരുടെ കാലും നട്ടെല്ലും ഒടിക്കേണ്ടി വരും. ഗുണ്ടകളുടെ ആക്രമണത്തിന് പൊലീസ് കൂട്ട് നിൽക്കുന്നത് അതിക്രമമാണെന്ന് സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റിയ തളിപ്പറമ്പിലെ യൂത്ത് കോൺഗ്രസ് നേതാവിനെ സിപിഎമ്മിന്റെ തെരുവ് ഗുണ്ടകൾ ആക്രമിച്ചത് കേരളത്തിലെ പൊലീസിന് ഭൂഷണമല്ല. ഈ പോക്കാണെങ്കിൽ പൊലീസിനോടുള്ള സമീപനവും മാറ്റേണ്ടി വരും.

ഇ.പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ഇപ്പോൾ കറുപ്പിന്റെ വിമർശകരായി മാറിയിരിക്കുകയാണ്. കേരളത്തിൽ ഫാസിസ്റ്റ് ഭരണകൂടം ഉണ്ടാകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഇപ്പോൾ കാണിച്ച് കൂട്ടുന്നതെല്ലാം. സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ എത്തിയാണ് കറുത്ത മാസ്‌ക് ധരിച്ചവരെയും വസ്ത്രങ്ങൾ ധരിച്ചവരെയുമെല്ലാം ഓടിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളെ വരെ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

spot_img

Related Articles

Latest news