വിനോദ് കെ. ജോസ് ‘ദി കാരവന്‍’ മാഗസിനില്‍നിന്ന് രാജിവച്ചു.

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് കെ. ജോസ് ‘ദി കാരവന്‍’ മാഗസിനില്‍നിന്ന് രാജിവച്ചു.2009 മുതല്‍ മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് രാജിവിവരം അറിയിച്ചത്.14 വര്‍ഷത്തോളമായി കാരവന്റെ പത്രാധിപ സംഘത്തെ നയിച്ചിരുന്നത് വിനോദാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, അമിത് ഷായ്‌ക്കെതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം, അദാനി കോല്‍ഗേറ്റ് അഴിമതി, അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ബാങ്ക് ലോണ്‍ തട്ടിപ്പ്, ഹിന്ദുത്വ ഭീകരവാദ ശൃംഖലകള്‍ തുടങ്ങി ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ‘ദി കാരവന്‍’ പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ കീഴിലായിരുന്നു.

ഒരു പ്രമുഖ പ്രസാധകര്‍ക്കായി ഏറ്റെടുത്ത പുസ്തകത്തിന്റെ എഴുത്ത് പൂര്‍ത്തിയാക്കുകയാണ് ആദ്യത്തെ ലക്ഷ്യമെന്ന് സോഷ്യല്‍ മീഡിയ കുറിപ്പില്‍ വിനോദ് പറഞ്ഞു. ജേണലിസം റിപ്പോര്‍ട്ടിങ് രംഗത്ത് കൂടുതല്‍ സജീവമാകാനും ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.വയനാട് സ്വദേശിയാണ് വിനോദ് കെ. ജോസ്. മണിപ്പാല്‍ സര്‍വകലാശാലയില്‍നിന്ന് കമ്മ്യൂണിക്കേഷനിലും കൊളംബിയ സര്‍വകലാശാലയില്‍നിന്ന് ജേണലിസത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍നിന്ന് മാധ്യമ സാമൂഹികശാസ്ത്രത്തില്‍ പി.എച്ച്‌.ഡിയും പൂര്‍ത്തിയാക്കി. നിലവില്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ റാഡ്ക്ലിഫ് ഫെലോയാണ്. കാരവനില്‍ ചേരുന്നതിനുമുന്‍പ് ഇന്ത്യന്‍ എക്‌സ്പ്രസ്, എന്‍.പി.ആര്‍, ബി.ബി.സി, പസിഫിക് റേഡിയോ എന്നിവയ്ക്കായി ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പസിഫിക് റേഡിയോ ഗ്രൂപ്പ് പ്രൊഡ്യൂസറുമായിരുന്നു.

spot_img

Related Articles

Latest news