തവിഞ്ഞാലിനെ വിറപ്പിച്ച കടുവ ഇനി തൃശൂര്‍ മൃഗശാലയില്‍

മാനന്തവാടി: മാനന്തവാടി തവിഞ്ഞാലിലെ വിവിധ പ്രദേശങ്ങളെ വിറപ്പിച്ച കടുവ ഇനി തൃശ്ശൂര്‍ മൃഗശാലയില്‍. ചൊവ്വാഴ്ച്ച രാത്രി കുടുങ്ങിയ കടുവയെ തൃശ്ശൂര്‍ മൃഗശാലയില്‍ എത്തിച്ചു. കടുവയെ കൊണ്ടു പോകുന്നതിനുള്ള മുഖ്യവനപാലകന്‍റെ ഉത്തരവ് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് എത്തിയത്. രാത്രി 12 മണിയോടെ കടുവയെയേയും കൊണ്ട് തിരുനെല്ലി ഫോറസ്റ്റ് ഐബിയില്‍ നിന്ന് ഉന്നത വനപാലകരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘം തൃശൂരിലേക്ക് യാത്ര തിരിച്ചു. പത്ത് വയസ് പ്രായം വരുന്ന ആണ്‍ കടുവയാണ് കഴിഞ്ഞ ദിവസം കൂട്ടിലായത്. പ്രായാധിക്യത്താല്‍ പല്ല് കൊഴിഞ്ഞതിനാല്‍ ഇരതേടാന്‍ കഴിയാത്തതിനാലാണ് കടുവ ജനവാസകേന്ദ്രത്തില്‍ എത്തിയത്.

 

വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പരിശോധിച്ച് ചികില്‍സ നല്‍കിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് കടുവയെ തിരുനെല്ലി ഫോറസ്റ്റ് ഐബിയില്‍ എത്തിച്ച് നിരീക്ഷിച്ച് വരികയായിരുന്നു. മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് കടുവയെ തൃശൂരിലേക്ക് കൊണ്ടുപോയത്. കടുവ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒഴക്കോടി മക്കിക്കൊല്ലി വെള്ളരിപാലം മണക്കാട്ട് ഫ്രാന്‍സിസിന്‍റെ പശുവിനെ ആക്രമിച്ച് കൊന്ന ശേഷം തൊട്ടടുത്ത തോട്ടത്തില്‍ കൊണ്ടുപോയി പാതി ഭക്ഷിച്ചിരുന്നു. തുടര്‍ന്ന് അടുത്ത പ്രദേശത്തെ കുന്നില്‍ തമ്പടിച്ച കടുവ ചൊവ്വാഴ്ച പുലര്‍ച്ചെ പശുക്കിടാവിന്‍റെ ബാക്കി ഭാഗങ്ങള്‍ കൂടി ഭക്ഷിച്ചതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പരിശോധിച്ച് ചികില്‍സ നല്‍കിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് കടുവയെ തിരുനെല്ലി ഫോറസ്റ്റ് ഐബിയില്‍ എത്തിച്ച് നിരീക്ഷിച്ച് വരികയായിരുന്നു. മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് കടുവയെ തൃശൂരിലേക്ക് കൊണ്ടുപോയത്. കടുവ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒഴക്കോടി മക്കിക്കൊല്ലി വെള്ളരിപാലം മണക്കാട്ട് ഫ്രാന്‍സിസിന്‍റെ പശുവിനെ ആക്രമിച്ച് കൊന്ന ശേഷം തൊട്ടടുത്ത തോട്ടത്തില്‍ കൊണ്ടുപോയി പാതി ഭക്ഷിച്ചിരുന്നു. തുടര്‍ന്ന് അടുത്ത പ്രദേശത്തെ കുന്നില്‍ തമ്പടിച്ച കടുവ ചൊവ്വാഴ്ച പുലര്‍ച്ചെ പശുക്കിടാവിന്‍റെ ബാക്കി ഭാഗങ്ങള്‍ കൂടി ഭക്ഷിച്ചതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

spot_img

Related Articles

Latest news