വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച്, സാധനങ്ങള്‍ അടിച്ചുതകര്‍ത്തു

കൽപ്പറ്റ: വയനാട് കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച്. ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ സാധനങ്ങൾ അടിച്ചുതകർത്തു. പ്രവർത്തകർക്കു നേരെ പോലീസ് ലാത്തിവീശി. തുടർന്ന് ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു.വൈകുന്നേരം നാലുമണിയോടെയാണ് പ്രതിഷേധ മാർച്ചുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയത്. ആദ്യഘട്ടത്തിൽ പ്രവർത്തകരെ പോലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പിന്നീട്, പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഇരച്ചു കയറുകയായിരുന്നു. പ്രവർത്തകർ ഓഫീസിൻ്റെ ജനൽച്ചില്ലുകളും ഷർട്ടറുകളും അടച്ചു തകർത്തു. പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. നിരവധി എസ്എഫ്ഐ പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു. അക്രമത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് അഡ്വ. ടി സിദ്ധിഖ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഏതൊക്കെ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് അറിഞ്ഞ ശേഷമേ സമരം അവസാനിപ്പിക്കൂവെന്ന് ടി സിദ്ധിഖ് പറഞ്ഞു.

www.mediawings.in

spot_img

Related Articles

Latest news