കോണ്‍ഗ്രസ് പട്ടികളെ കുഴിച്ച്‌ മൂടും’; വീണ്ടും പ്രകോപനവുമായി ശിവസേന എംഎല്‍എ

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്‌വാദ് വീണ്ടും വിവാദത്തില്‍.കോണ്‍ഗ്രസുകാരെ പട്ടികളായി ഉപമിച്ചാണ് പുതിയ പ്രസ്താവന വന്നിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധവുമായെത്തുന്ന കോണ്‍ഗ്രസ് പട്ടികളെ മുഴുവന്‍ കുഴിച്ചുമൂടുമെന്നാണ് സഞ്ജയ് ഗെയ്ക്ക്‌വാദ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംവരണവിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ് രാഹുല്‍ ഗാന്ധിയുടെ നാവരിയാന്‍ സഞ്ജയ് ആഹ്വാനം ചെയ്തത്. ഇതില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിലാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇതാണ് സഞ്ജയെ വീണ്ടും പ്രകോപിച്ചിരിക്കുന്നത്. താന്‍ മാപ്പ് പറയാന്‍ തയ്യാറല്ല. പിന്നെ എന്തിനാണ് മുഖ്യമന്ത്രി മാപ്പ് പറയുന്നതെന്നാണ് എംഎല്‍എ ചോദിക്കുന്നത്. വിവാദ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

മഹാരാഷ്ട്ര വിദര്‍ഭയിലെ ബുല്‍ധാന മണ്ഡലത്തില്‍ നിന്നുള്ള ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എയാണ് സഞ്ജയ് ഗെയ്ക്ക്വാദ്. ഇതിനു മുൻപും വിവാദങ്ങളില്‍ ഉള്‍പ്പെട്ടുള്ള എംഎല്‍എയാണ് ഗെയ്ക്ക്വാദ്. എംഎല്‍എയുടെ കാര്‍ പോലീസുകാരനെ കൊണ്ട് കഴുകിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ മാസമാണ് ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഛര്‍ദിച്ചതിനാല്‍ പോലീസുകാരന്‍ സ്വമേധായ കാര്‍ കഴുകയായിരുന്നു എന്നാണ് എംഎല്‍എ നല്‍കിയ വിശദീകരണം. കടുവയെ വേട്ടയാടിയതായുളള ഗെയ്ക്ക്വാദിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു.

spot_img

Related Articles

Latest news