‘മര്യാദക്ക് നടന്നില്ലെങ്കില്‍ കയ്യും കാലും വെട്ടി മുറിക്കും’; നിലമ്പൂര്‍ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പിവി അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം

നിലമ്പൂർ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പി വി അന്‍വറിനെതിരെ കൊലവിളി ഭീഷണി മുദ്രാവാക്യം. മര്യാദക്ക് നടന്നില്ലെങ്കില്‍ കയ്യും കാലും വെട്ടി മുറിക്കും എന്നാണ് ഭീഷണി.’ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍ കയ്യും കാലും വെട്ടി അരിഞ്ഞു ചാലിയാര്‍ പുഴയില്‍ കൊണ്ടുപോയി ഇടും’ എന്നാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. അന്‍വറിന്റെ കോലവും കത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് അൻവറിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തെത്തിയത്. മലപ്പുറം, നിലമ്പൂർ, എടക്കര എന്നിവിടങ്ങളിലാണ് സിപിഎം പ്രവർത്തകർ തെരുവിലിറങ്ങിയത്. കോഴിക്കോട് ജില്ലയില്‍ അൻവറിനെതിരെ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

അതേസമയം, ഭീഷണി മുദ്രാവാക്യത്തില്‍ പി വി അന്‍വര്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും വെട്ടിയെടുക്കാനായി രണ്ട് കാലേയുള്ളുവെന്നും എതിര്‍ത്തു മുദ്രാവാക്യം വിളിച്ചവര്‍ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news