പുല്ലൂരംമ്പാറയില്‍ കെഎസ്‌ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; രണ്ടു പേർ മരണപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. രണ്ടു സ്ത്രീകൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല്‍പ്പതോളം പേരുമായി സഞ്ചരിച്ച ബസ് തിരുവമ്പാടിക്ക് അടുത്തുള്ള കാളിയാമ്പു പുഴയില്‍ വച്ചാണ് അപകടത്തില്‍ പെട്ടത്. അപകടത്തിൽ കോടഞ്ചേരി പഞ്ചായത്ത് കണ്ടപ്പഞ്ചാല്‍ സ്വദേശി വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (61), ആനക്കാംപൊയിൽ പടിഞ്ഞാറക്കര തോയിലിൽ ത്രേസ്യ (75) എന്നിവരാണ് മരിച്ചത്.നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

ബസില്‍ നിന്നും പുറത്തെത്തിച്ചവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മറ്റുള്ളവരെ തിരുവമ്പാടി, ഓമശ്ശേരി മുക്കം ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ബസിനുള്ളില്‍ കുടുങ്ങിക്കിടന്ന എല്ലാവരെയും പുറത്തെത്തിച്ചതായി രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ടവർ അറീയിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. മുത്തപ്പൻപുഴയില്‍ നിന്നും തിരുവമ്പാടിക്ക് പോയ ബസ് നിയന്ത്രണംവിട്ട് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു.

പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച്‌ പുറത്തേക്ക് കയറ്റി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആരെങ്കിലും ബസില്‍ നിന്നും പുഴയില്‍ വിണിട്ടുണ്ടോ എന്ന സംശയവുമുണ്ട്. പുഴയില്‍ തിരച്ചില്‍ നടത്തുമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news