തിരുവനന്തപുരം : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവച്ച ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ചു പരീക്ഷകള്‍ റദ്ദാക്കാൻ തീരുമാനം.സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി, പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും. എസ്.എസ്.എല്‍.സിക്ക് ശരാശരി മാർക്ക് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണം, ക്രിസ്മസ് പരീക്ഷയുടെ ശരാശരി മാർക്കായിരിക്കും പരിഗണിക്കുക.
പ്ലസ് ടുവിന് പ്ലസ് വണ്ണിലെ മാർക്ക് ആയിരിക്കും പരിഗണിക്കുക. പ്ലസ് ടുക്കാർക്ക് ബോണസ് മാർക്കും നല്‍കും. മാർക്ക് പരിഗണിച്ച് സർട്ടിഫിക്കറ്റും നല്‍കും. ഇനി കൃത്യസമയത്ത് പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.

