പെണ്‍കുട്ടിയെ നിരവധി തവണ ലൈം ഗികപീഡനത്തിന് ഇരയാക്കിയത് വിവാഹ വാഗ്ദാനം നല്‍കി; തിരുവനന്തപുരത്ത് പത്തൊൻപതുകാരൻ അറസ്റ്റില്‍

തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പത്തൊൻപതുകാരൻ അറസ്റ്റില്‍.കിളിമാനൂർ കാനാറ കുറവൻകുഴി ചരുവിള പുത്തൻവീട്ടില്‍ അഭിലാഷാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ കിളിമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുമായി പരിചയത്തിലായ യുവാവ് പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡിപ്പിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പ്രതി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു വരുത്തിയ ശേഷം, പുളിമാത്ത് താളിക്കുഴിയിലുള്ള ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കള്‍ കിളിമാനൂർ പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പുലർച്ചെ പ്രതിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

ഇതിനു മുമ്പും പല പ്രാവശ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പ്രതി സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. റൂറല്‍ പൊലീസ് മോധാവി കിരണ്‍ നാരായണന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി ഹരികുമാറിന്റെ നേതൃത്വത്തില്‍ കിളിമാനൂർ എസ്‌എച്ച്‌ഒ ബി.ജയൻ, സബ് ഇൻസ്‌പെക്ടർ രാജി കൃഷ്ണ, ജിഎസ്‌ഐമാരായ താഹിറുദീൻ, രാജേന്ദ്രൻ നായർ, എസ്‌സിപിഒ പ്രിജിത്ത്, സിപിഒമാരായ കിരണ്‍, അജി, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_img

Related Articles

Latest news