നവജാതശിശുക്കളായ കുഞ്ഞുങ്ങളെ അനധികൃതമായി വില്‍ക്കുന്ന സംഘം കുടുങ്ങി.

ബുജ: പത്ത് യുവതികളെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പതിനേഴുകാരന്‍ അറസ്റ്റിലായി. നോബിള്‍ ഉസുച്ചി എന്ന പതിനേഴുകാരനെയാണ് നൈജീരിയയിലെ റിവേഴ്‌സ് സ്റ്റേറ്റ് പോലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തത്.

കൂട്ടാളിയാ ചിഗോസി ഒഗ്ബോണ എന്ന 29കാരനൊപ്പമാണ് പ്രതിയെ പിടികൂടിയത്സാമ്ബത്തികപ്രതിസന്ധി കാരണം പണമുണ്ടാക്കാന്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതിന്‍റെ ഭാഗമായാണ് പ്രതികള്‍ സ്ത്രീകളെ ഗര്‍ഭിണിയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്.ഉസുച്ചിയും ഒഗ്ബോണയും മറ്റ് രണ്ടു സ്ത്രീകളും ചേര്‍ന്ന് ഒരു ഫാക്ടറി നടത്തിവരികയായിരുന്നു. ഇവിടെ ജോലിക്ക് എത്തിയ സ്ത്രീകളെ ഉള്‍പ്പടെയാണ് ഉസുച്ചിയും കൂട്ടരും ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. ഗര്‍ഭിണിയായ യുവതികള്‍ പ്രസവിക്കുമ്ബോള്‍ പണം നല്‍കി കുഞ്ഞുങ്ങളെ മറിച്ചുവില്‍ക്കുകയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.

ഓപ്പറേഷനില്‍ രക്ഷപ്പെടുത്തിയ ഇരകള്‍ 10 പേരാണ്, അവരില്‍ ഭൂരിഭാഗവും ഗര്‍ഭിണികളാണ്,” പോലീസ് സൂപ്രണ്ട് ഇറിംഗേ-കോക്കോ പ്രസ്താവനയില്‍ പറഞ്ഞു.

ഒരു ഇര തന്റെ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍, ഫാക്ടറി ഉടമകളില്‍ ഒരാള്‍ ഇവര്‍ക്ക് 500,000 രൂപ നല്‍കുകയും ചെയ്തതായും കണ്ടെത്തി. അതിന് മുമ്ബ് വീടുകളില്‍ പ്രസവിച്ച ചില കുഞ്ഞുങ്ങളെ സംഘം വിറ്റതായും അന്വേഷണത്തില്‍ വ്യക്തമായി.

“ചില സാമ്ബത്തിക പ്രതിസന്ധി നേരിടാന്‍ വേണ്ടി നവജാതശിശുക്കളായ കുഞ്ഞുങ്ങളെ അനധികൃതമായി വില്‍ക്കുകയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പിടിയിലായ പ്രതികളും ഇരകളായ യുവതികളും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്”.

.

spot_img

Related Articles

Latest news