ബഹ്‌റൈൻ: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൂചന.

ബഹ്‌റൈൻ: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൂചന.
ഇന്ത്യയിൽ നിന്നെത്തുന്ന മുഴുവൻ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ പാർലിമെന്റ് സർക്കാരിനോട് അഭ്യർത്ഥിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പാർലിമെന്റ് അംഗങ്ങൾ ബഹ്‌റൈൻ സർക്കാരിന് മുന്നിൽ ഇക്കാര്യം ശുപാർശ ചെയ്തത്.

ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നെത്തുന്ന മുഴുവൻ വിമാനസർവീസുകൾക്കും വിലക്കേർപ്പെടുത്താൻ നിർദ്ദേശിച്ച് കൊണ്ടുള്ള ഒരു അടിയന്തിര ശുപാർശ ബഹ്‌റൈൻ കൗൺസിൽ ഓഫ് റെപ്രെസെന്ററ്റീവ്സ് സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്ന ബഹ്‌റൈൻ പൗരന്മാർ ഒഴികെ മുഴുവൻ യാത്രികർക്കും, ട്രാൻസിറ്റ് യാത്രികർക്കുൾപ്പടെ, ഈ വിലക്ക് ബാധകമാക്കാനാണ് ഈ ശുപാർശയിൽ നിർദ്ദേശിച്ചിട്ടുള്ളത്.

ഇന്ത്യയിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും, ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നത് ബഹ്‌റൈനിലെ രോഗവ്യാപനം രൂക്ഷമാക്കാൻ ഇടയാക്കുമെന്നതിനാലാണ് ഇത്തരം ഒരു വിലക്ക് ആവശ്യപ്പെടുന്നതെന്നാണ് ബഹ്‌റൈൻ പാർലിമെന്റ് അംഗങ്ങൾ വ്യക്തമാക്കുന്നത്. 2021 ഏപ്രിൽ 27 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ യാത്ര മാനദണ്ഡങ്ങളിൽ ബഹ്‌റൈൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഈ തീരുമാന പ്രകാരം ഏപ്രിൽ 27 മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക്, ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

പല രാജ്യങ്ങളും ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് കൊണ്ടിരിക്കുമ്പോള്‍ സൗദിയില്‍ അടിയന്തരമായി എത്തേണ്ടവര്‍ ആശ്രയിക്കാവുന്ന ഏക റൂട്ടാണ് ബഹ്‌റൈന്‍. പുതിയ ടെസ്റ്റുകള്‍ കാരണം ബഹ്റൈന്‍ വഴിയുള്ള പാക്കേജിനുള്ള നിരക്ക് ട്രാവല്‍ ഏജന്‍സികള്‍ കൂട്ടിയിട്ടുണ്ടെങ്കിലും ഈ മാര്‍ഗം തന്നെയാണ് പ്രവാസികള്‍ ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കിയിട്ടുണ്ടെങ്കിലും അതു പോരെന്നാണ് എം.പിമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ 48 മണിക്കൂറിനിടെ പരിശോധന നടത്തി കോവിഡില്ലെന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. ഒറിജിനല്‍ വെരിഫൈ ചെയ്യുന്നതിനായി ക്യൂആര്‍ കോഡ് ഉള്ള പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റായിരിക്കണം.

ഇനി ബഹ്റൈനില്‍ എത്തുന്ന സ്വദേശികളും വിദേശികളും മൂന്ന് കോവിഡ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. 36 ബഹ്റൈനി ദിനാറാണ് കോവിഡ് ടെസ്റ്റിന്റെ നിരക്ക്. ഇത് സ്വന്തം ചെലവില്‍ നടത്തണം. എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത ഉടനെ ആദ്യത്തെ ടെസ്റ്റും അഞ്ച് ദിവസം കഴിഞ്ഞാല്‍ രണ്ടാമത്തെ ടെസ്ര്റും പത്താമത്തെ ദിവസം മൂന്നാമത്തെ ടെസ്റ്റും നടത്തണം. ഈ നിബന്ധനക്കു പുറമെയാണ് ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് 48 മണിക്കൂറിനിടെ എടുത്ത കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരും 1,20,00 പാക്കിസ്ഥാനികളും ബഹ്റൈനില്‍ പ്രവാസികളായുണ്ടെന്നാണ് കണക്ക്. ബംഗ്ലാദേശികളും ഒന്നരലക്ഷത്തോളം വരും. അതേസമയം സൗദിയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികളെ കൂടുതല്‍ ആശങ്കയിലാക്കുന്നതാണ് ബഹ്റൈനില്‍നിന്നുള്ള ഈ വാര്‍ത്ത.

spot_img

Related Articles

Latest news