ജിദ്ദയിൽ മരണപ്പെട്ട ക്ലാരി അബൂബക്കർ ഹാജിയുടെ ജനാസ മറവു ചെയ്തു

ജിദ്ദ : ദീർഘകാലം പ്രവാസിയും ഐ സി എഫിന്റെയും മർക്കസിന്റെയും ആദ്യകാല സാരഥിയുമായിരുന്ന കോട്ടക്കൽ ക്ലാരി അബൂബക്കർ ഹാജിയുടെ ജനാസ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റുവൈസ് അൽ നജ്‌ദ്‌ മഖ്ബറയിൽ മറവ് ചെയ്യപ്പെട്ടു. 1977 ൽ ആണ് അബൂബക്കർ ഹാജി ജിദ്ദയിൽ എത്തി പ്രവാസ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് അബ്ദുൽ ജവാദ് ട്രേഡിങ്ങ് കമ്പനിയിൽ 40 വര്ഷക്കാലത്തോളം ജോലിചെയ്‌തു. കിഡ്‌നി സംബന്ധമായ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹം വിദഗ്‌ധ ചികിത്സക്കായി 2016 ൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുകയായിരുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഭാര്യക്കൊപ്പം ഉംറ വിസയിലെത്തിയ അദ്ദേഹം ഉംറകൾ പൂർത്തീകരിച്ച് ജിദ്ദയിലെ മകന്റെ റൂമിൽ വിശ്രമത്തിൽ കഴിയുന്നതിനു ഇടയിലാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
ജിദ്ദ ഐ സി എഫ് വെൽഫെയർ വിഭാഗം പ്രവർത്തകരായ അബ്ബാസ് ചെങ്ങാനി, അബൂ മിസ്ബാഹ്, മുഹമ്മദ് അൻവരി എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നിയമ നടപടികൾ പൂർത്തിയാക്കിയത്. സയ്യിദ് ഇസ്മായിൽ ബുഖാരി കടലുണ്ടി മയ്യിത്ത് നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകി. മുജീബ് എ ആർ നഗർ, അബ്ദുറഹ്മാൻ മളാഹിരി, സയ്യിദ് സൈനുൽ ആബിദ്, ഹസൻ സഖാഫി, മുഹിയുദീൻ അഹ്സനി, മുഹമ്മദ് സഖാഫി ഉഗ്രപുരം, , അബ്ദുന്നാസിർ അൻവരി, മുഹ്‌യുദ്ദീൻ കുട്ടി സഖാഫി, മുഹ്‌സിൻ സഖാഫി എന്നിവർ മയ്യിത്ത് സംസ്‌കരണത്തിനു നേതൃത്വം നൽകി.
ഭാര്യമാർ : പരേതയായ ഫാത്തിമ, മൈമൂന
മക്കൾ : അബ്ദുല്ല(ജിദ്ദ ) മുഹമ്മദ് ശാഫി (ദുബായ് ) ആസിയ, ഫാത്തിമ.
മരുമക്കൾ : അഹ്മദ് മുഹിയുദ്ധീൻ വാഴക്കാട് (ജിദ്ദ), ഡോക്ടർ ലുഖ്മാനുൽ ഹക്കീം, നജിയ്യത്ത് ബീവി, നിദ

spot_img

Related Articles

Latest news