കോളേജ് ക്യാമ്പസിൽ വെടിവെപ്പ്; വിദ്യാർഥിയടക്കം നാല് പേർക്ക് വെടിയേറ്റു, ഒരാളുടെ നില ഗുരുതരം

ഹരിയാന: കോളേജ് കാമ്പസിൽ വെടിവെപ്പ്. ഹരിയാനയിലെ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവ്വകലാശാലയിലാണ് ശനിയാഴ്ച വെടിവെപ്പ് ഉണ്ടായത്. ഒരു വിദ്യാർഥിയടക്കം നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കാറിൽ എത്തിയ സംഘമാണ് വെടിയുതിർത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

പരിക്കേറ്റ എല്ലാവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുൽദീപ്, സുഷി, വിദ്യുത്, ഹരീഷ് എന്നിവർക്കാണ് വെടിവെപ്പിൽ പരിക്കേറ്റത്. വെടിയേറ്റ കുൽദീപിന്റെ നില ഗുരുതരമാണ്. മറ്റ് മൂന്ന് പേർക്ക് കൈയിലും വയറിലും വെടിയേറ്റിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്കോർപ്പിയോ വാഹനത്തിൽ എത്തിയ യുവാവാണ് കാമ്പസിൽ വെടിയുതിർത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരിൽ ഒരാൾ വിദ്യാർഥിയും മറ്റ് മൂന്ന് പേർ ഇയാളുടെ സുഹൃത്തുക്കളുമാണെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

പ്രതികളും വെടിയേറ്റവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കാമ്പസിൽ നടന്ന വെടിവെപ്പിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും എസ്എച്ച്ഒ പർമോദ് ഗൗതം പറഞ്ഞു. പരിക്കേറ്റ നാല് പേരും സർവകലാശാലയിലെ ഗെയ്റ്റിന് സമീപം നിൽക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.

spot_img

Related Articles

Latest news