ഓണാഘോഷത്തിൽ മുണ്ടുടുത്തെത്തി, നടുറോഡിൽ ചേരി ചിരിഞ്ഞ് തല്ല്

മലപ്പുറം:നിലമ്പൂരിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിലാണ് നടു റോഡിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ ഓണാഘോഷത്തിന് ഇടയിൽ ഏറ്റുമുട്ടിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സ്കൂളിലെ ഓണാഘോഷത്തിന് ഷർട്ടും മുണ്ടും ധരിച്ചു വന്നതിനെ ചൊല്ലിയാണ് പ്ലസ്‌ ടു വിദ്യാർത്ഥികൾ പ്ലസ്‌ വൺ വിദ്യാർത്ഥികളെ മർദ്ധിച്ചത്. ജൂനിയർ വിദ്യാർത്ഥികളോട് നേരത്തെ തന്നെ സീനിയർ വിദ്യാർഥികൾ സ്കൂളിലേക്ക് ആഘോഷത്തിൽ വരുമ്പോൾ മുണ്ട് ഉടുക്കരുത് എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് വകവക്കാതെ ചില വിദ്യാർഥികൾ സ്കൂളിലേക്ക് എത്തിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. വിവരമറിഞ്ഞ് നിലമ്പൂർ പോലീസ് സ്ഥലത്ത് എത്തി ലാത്തി വീശി.

ഇതിന് ശേഷമാണ് വിദ്യാർത്ഥികൾ പിരിഞ്ഞു പോവാൻ തയ്യാറായത്. ഒരു വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ഈ കുട്ടിയുടെ മൊഴി എടുത്ത ശേഷം കേസെടുക്കുമെന്ന് നിലമ്പൂർ പോലീസ് വ്യക്തമാക്കി. എന്നാൽ ആർക്കും തന്നെ പരാതി ഇല്ലാത്തതുകൊണ്ട്   ആർക്കെതിരെയും കേസെടുക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഒരു മാസം മുമ്പ് നിലമ്പൂരിൽ സമാനമായ രീതിയിൽ മറ്റൊരു സ്കൂളിലും കൂട്ടത്തിൽ ഉണ്ടായിരുന്നു അതിനു പിന്നാലെയാണ് നിലമ്പൂർ മേഖലയിൽ വീണ്ടും വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ അടികൂടുന്നത്.

സമാനമായ രീതിയിൽ ആറ്റിങ്ങലിൽ ബസ് സ്റ്റാൻഡിലും വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് അടി കുടുന്നതിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇവിടെയും ഓണാഘോഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.

spot_img

Related Articles

Latest news