യൂത്ത് ലീഗ് മാര്‍ച്ചിൽ സംഘർഷം: പോലീസിനുനേരെ കല്ലേറ്; ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു, സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായി മാറി.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി.യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പികളും ചെരിപ്പുകളും കസേരകളും വലിച്ചെറിഞ്ഞു.പിന്നാലെ കല്ലേറും നടത്തി.പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

സംസ്ഥാന സര്‍ക്കാരിനെതിരെ സേവ് കേരള മാര്‍ച്ച്‌ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയത്. അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്‌. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്.
സംസ്ഥാന അദ്ധ്യക്ഷന്‍ പികെ ഫിറോസിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം തീര്‍ന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ അക്രമാസക്തരായത്.
പൊലീസ് ആദ്യം ലാത്തി വീശുകയും പിന്നാലെ കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിക്കുകയും ചെയ‌്തു. എന്നാല്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷത്തില്‍ നിന്ന് പിന്മാറിയില്ല. ഇതോടെയാണ് ഗ്രനേഡ് പ്രയോഗിച്ചത്. രാവിലെ 10ന് മ്യൂസിയം ജം‌ഗ്ഷനില്‍ നിന്ന് തുടങ്ങി സെക്രട്ടേറിയറ്റിന് മുന്നില്‍ അവസാനിച്ച റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.

spot_img

Related Articles

Latest news