തിരഞ്ഞെടുപ്പ് കാലത്ത് കെ.സുധാകരന്‍ ഇടതുമുന്നണിയുടെ ജോലി കുറക്കും – എം എ ബേബി

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങളില്‍ സിപിഎം ഇളവ് നല്‍കുന്നത് പ്രാദേശിക ഘടകങ്ങള്‍ പരിഗണിച്ചെന്ന് സിപിഎം പിബി അംഗം എം.എ.ബേബി. മാനദണ്ഡം പറ‍ഞ്ഞശേഷം എല്ലാവര്‍ക്കും ഇളവ് നല്‍കില്ല. ഇടതുമുന്നണിക്ക് തുടര്‍ഭരണം കിട്ടിയാല്‍ ശബരിമല പ്രശ്നത്തിലുണ്ടാകുന്ന സുപ്രീംകോടതി വിധി സംബന്ധിച്ച് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്നും എം.എ.ബേബി പറഞ്ഞു.

തുടര്‍ച്ചയായി രണ്ടുതവണ വിജയിച്ചവരെയും ലോക്സഭാതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരെയും ഒഴിവാക്കാനുള്ള തീരുമാനം സിപിഎം കര്‍ശനമായി നടപ്പാക്കുമെന്ന സൂചനയാണ് എം.എ.ബേബിയുടെ വാക്കുകളില്‍. യുഡിഎഫിന്‍റേതുപോലെ അക്കൊമഡേഷന്‍ രാഷ്ട്രീയമല്ല ഇടതുമുന്നണിയുടേത്.തിരഞ്ഞെടുപ്പ് കാലത്ത് കെ.സുധാകരന്‍ ഇടതുമുന്നണിയുടെ ജോലി കുറക്കും. ഭരണത്തുടര്‍ച്ചയ്ക്കാണ് പ്രഥമപരിഗണന. അതിനുതകുന്ന സ്ഥാനാര്‍ഥികളെ അവതരിപ്പിക്കും. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കും. ആവശ്യമെങ്കില്‍ മാത്രമാകും ഇളവ്. താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നും എം.എ.ബേബി വ്യക്തമാക്കി.

മുന്നണിയില്‍ പുതുതായെത്തിയ പാര്‍ട്ടികള്‍ക്കായി സിപിഎം അടക്കം എല്ലാ ഘടകകക്ഷികളും സീറ്റ് വിട്ടുകൊടുക്കേണ്ടിവരും. സങ്കുചിതരാഷ്ട്രീയത്തിന്‍റെ ഭാഗമായി ശബരിമലയെ ദുരുപയോഗിക്കുകയാണ് യുഡിഎഫ് എന്നും എ.എ.ബേബി പറഞ്ഞു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ വേണമെങ്കില്‍ യുഡിഎഫിന് കക്ഷിചേരാം. ആവനാഴിയിലെ അമ്പുകള്‍ ഉപയോഗശൂന്യമായതിനാലാണ് യുഡിഎഫ് ശബരിമല പ്രയോഗിക്കുന്നത്.

Media wings:

spot_img

Related Articles

Latest news