ഷാരോണിന്റെ മരണം കൊലപാതകമെന്ന് പെണ്‍സുഹൃത്തിന്റെ കുറ്റസമ്മതം

പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഷാരോണിനെ വിഷം നല്‍കി കൊന്നതാണെന്ന് പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ഷാരോണിന്റെ മുന്‍ കാമുകി രാമവര്‍മഞ്ചിറ സ്വദേശി ഗ്രീഷ്മയാണ് പ്രതി. കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.

ഗ്രീഷ്മക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു.
ഗ്രീഷ്മ, അച്ഛന്‍, അമ്മ, അടുത്ത ബന്ധു എന്നിവരാണ് രാവിലെ 10.30യോടെ മൊഴി നല്‍കാനായി ക്രൈം ബ്രാഞ്ചിന് മുന്നിലെത്തിയത്. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുയാണ്. പാറശാല പൊലീസില്‍നിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് ഗ്രീഷ്മയെ സുദീര്‍ഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്.

ഈ മാസം 14നായിരുന്നു ഷാരോണ്‍ ഗ്രീഷ്മ നല്‍കിയ ജ്യൂസ് കുടിച്ചത്. ചികിത്സയിലായിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരികാവയവങ്ങള്‍ ദ്രവിച്ച്‌ പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്.

spot_img

Related Articles

Latest news