ഭാരതത്തിന്റെ ആയുധക്കരുത്തില്‍ വിസ്‌മയത്തോടെ ലോകരാജ്യങ്ങള്‍ചൈനയെ അടക്കം 20 രാജ്യങ്ങളെ മുഴുവനായി ആക്രമിക്കാന്‍ കഴിയുന്ന അഗ്നി ഇനി ഇന്ത്യയ്‌ക്ക് സ്വന്തം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഒഡിഷ തീരത്തു നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച അഗ്നി 5 അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കുന്ന ചൈനയ്‌ക്കുള്ള ശക്തമായ മുന്നറിയിപ്പായി

5500 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി 5ന് നിമിഷനേരത്തില്‍ ചൈനയെ മുഴുവന്‍ ആക്രമിക്കാനാകും. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലെ തവാങില്‍ ചൈന നിയന്ത്രണരേഖ ലംഘിച്ചതിന് പിന്നാലെയുള്ള അഗ്നി 5 ന്റെ പരീക്ഷണം അതുകൊണ്ടുതന്നെ ലോകശ്രദ്ധ നേടുകയാണ്.ഒഡിഷ തീരത്തെ എ.പി.ജെ. അബ്ദുള്‍കലാം ദ്വീപില്‍ നിന്നാണ് ആണവായുധം വഹിക്കാവുന്ന അഗ്നി 5ന്റെ രാത്രികാല വിക്ഷേപണം നടന്നത്. ആണവ കമാന്‍ഡിന്റെ ഭാഗമായ അഗ്നി 5 മുമ്ബും പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ ദൂരത്തില്‍ വിജയകരമായി പരീക്ഷിക്കുന്നത് ആദ്യമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ തീരം വരെ മിസൈല്‍ സഞ്ചരിച്ചു. ആധുനിക സാങ്കേതിക വിദ്യകളുള്ള ഭാരം കുറഞ്ഞ മിസൈലിന്റെ ദൂരപരിധി ഇനിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഇന്ത്യ അഗ്‌നി-5 പരീക്ഷണം നടത്തിയിരുന്നു. ജൂണില്‍ ആണവശേഷിയുള്ള അഗ്നി-4 ബാലിസ്റ്റിക് മിസൈല്‍ രാത്രി വിക്ഷേപിച്ച്‌ വിജയിച്ചിരുന്നു.അഗ്‌നി 5
 ദൂരപരിധി- 5500 കിലോമീറ്റര്‍ ഭാരം- 50,000 കിലോ നീളം- 17.5 മീറ്റര്‍ പരമാവധി വേഗത- ശബ്ദത്തിന്റെ 24 മടങ്ങ്

 സമാന മിസൈലുകളുള്ള മറ്റ് രാജ്യങ്ങള്‍- യു.എസ്, റഷ്യ, ചൈന, ഫ്രാന്‍സ്, ഇസ്രയേല്‍

 ഒരു മിസൈലില്‍ ഒന്നിലധികം ലക്ഷ്യങ്ങള്‍ തകര്‍ക്കാനുള്ള സാങ്കേതികവിദ്യ പരീക്ഷണഘട്ടത്തില്‍

 12,000-15,000 കി.മീ സഞ്ചരിക്കുന്ന ഡോങ്‌ഫെങ്-41 പോലുള്ള ചൈനീസ് ആണവ മിസൈലുകളെ പ്രതിരോധിക്കാം

 മൂന്ന് ഘട്ട ഖര ഇന്ധനത്തിന്റെ സഹായത്തോടെ കുതിക്കുന്നു. അഗ്നി-4 ദൂരപരിധി- 4,000 കി.മീ അഗ്നി-2- 3,000 കി.മീ അഗ്നി-2- 2,000 കി.മീ

20 രാജ്യങ്ങള്‍ കൈയെത്തും ദൂരത്ത്

spot_img

Related Articles

Latest news