മാണി സി കാപ്പന്‍ പാലായിലെ ജനങ്ങളെ വഞ്ചിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം : മാണി സി കാപ്പനെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലേക്ക് അയച്ച ജനങ്ങളെ കാപ്പന്‍ വഞ്ചിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ മോഹം നടന്ന രീതിയാണ് കാണുന്നത്. എവിടെയും കാണാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരഞ്ഞെടുത്തവരോട് കാണിച്ച വഞ്ചനയാണിതെന്നും അതിനെ കൃത്യമായി ജനങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയിയാ മുഖ്യമന്ത്രി പറഞ്ഞു.

പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അപ്പുറം പോയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജയിച്ച എംഎല്‍എമാര്‍ കോണ്‍ഗ്രസിനൊപ്പം പോകുക. ഗവണ്‍മെന്റ് രൂപീകരിക്കുമ്പോള്‍ ബിജെപിക്കൊപ്പം നില്‍ക്കുക. വ്യത്യാസം നേര്‍ത്തുവരികയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

മതനിരപേക്ഷതയുടെ സംരക്ഷണം, വര്‍ഗീയതക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയെന്നതാണ്. എന്നാല്‍ വര്‍ഗീയതയുമായി സമരസപ്പെട്ടു പോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും വോട്ടിന്റെ ചിന്തയാണ് കോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

spot_img

Related Articles

Latest news