ആദ്യം ഉപയോഗിച്ചു, പിന്നെ വിൽപന, സൂക്ഷിച്ചത് വീട്ടിൽ.ഓണക്കാലത്തെ ലഹരി പാർട്ടി

കോട്ടയം: 3.75 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കളെ പൊൻകുന്നം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എരുമേലിയിൽ നിന്നാണ് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടിയത്. ഏവിയേഷൻ വിദ്യാർഥി വെച്ചൂച്ചിറ കൂത്താട്ടുകുളം കൊച്ചാലു മുട്ടിൽ അബിൻ വി. തോമസ്(22), വെച്ചൂച്ചിറ പണയിൽ അലൻ ജെ ജോസഫ് എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഓണക്കാലത്തിനു മുന്നോടിയായി ലഹരി പാർട്ടി നടത്തുന്നതിനു വേണ്ടിയാണ് യുവാക്കൾ എംഡിഎംഎയും കഞ്ചാവുമായി എത്തിയതെന്നാണ് എക്‌സൈസ് സംഘം നൽകുന്ന സൂചന.


വീട്ടിൽ ലഹരി സൂക്ഷിച്ചു

3.75 ലക്ഷം രൂപ വില വരുന്ന എംഡിഎംഎ, കഞ്ചാവ്, ഇവ ഉപയോഗിക്കുന്നതിനുള്ള വസ്തുക്കൾ എന്നിവയുമായാണ് പ്രതികൾ പിടിയിലായത്. പട്രോളിങ്ങിനിടെ എരുമേലി മണിപ്പുഴയ്ക്കു സമീപം എംഡിഎംഎയുമായി അലനെ ആദ്യം കസ്റ്റഡിയിലെടുത്ത എക്‌സൈസ് സംഘം ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അബിനെയും പിടികൂടുകയായിരുന്നു. അബിന്‍റെ വീട്ടിലെ മുറിയിലെ അലമാരയിൽ നിന്നാണ് കൂടുതൽ ലഹരി മരുന്നുകളും ഇവ ഉപയോഗിക്കാനുള്ള വസ്തുക്കളും കണ്ടെത്തിയത്. അബിൻ എറണാകുളത്ത് ഫ്ലാറ്റിൽ താമസിച്ചാണ് ലഹരി വിൽപ്പനയും ഉപയോഗവും നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ആദ്യം ഉപയോഗിച്ചു, പിന്നെ വിൽപന

ഉപയോഗിക്കാനായി ലഹരി വാങ്ങി തുടങ്ങി പിന്നീട് അബിൻ വിൽപ്പനയിലേക്ക് കടക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. എംഡിഎംഎ വാങ്ങി ഉപയോഗിക്കുന്നതിന് പണം വേണ്ടി വന്നതോടെയാണ് വിൽപ്പന തുടങ്ങിയതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. ബെംഗളൂരുവിൽ നിന്നാണ് അബിൻ എംഡിഎംഎ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. മഡിവാളയിൽ സുരേഷ് എന്നയാളാണ് തനിക്ക് എംഡിഎംഎ നൽകുന്നതെന്നാണ് അബിൻ ‍ എക്സൈസിനോടു പറഞ്ഞത്. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിക്കാനാണ് എക്സൈസിന്‍റെ തീരുമാനം.

കടത്ത് കാറിലും ബസിലും

കാറിലും ബസിലുമായായാണ് അബിൻ മയമക്കുമരുന്ന് കടത്തി കൊണ്ടുവരുന്നത്. ഒരു വർഷമായി എംഡിഎം ഉപയോഗിക്കുന്ന അബിൻ കഴിഞ്ഞ 6 മാസമായി ഇവയുടെ വിൽപന തുടങ്ങിയിട്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. മൂന്ന് നിലകളുള്ള വീടിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലെ അലമാരയിൽ നിന്നാണ് സംഘം ലഹരി മരുന്നും ഉപയോഗിക്കാനുള്ള വസ്തുക്കളും കണ്ടെടുത്തത്. മാതാപിതാക്കളുടെ ഏക മകനാണ് അബിൻ.
​വീട്ടിലെത്തിച്ച് വിൽപ്പന

ബെംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവരുന്ന ലഹരിമരുന്ന് വീട്ടിലെത്തിച്ച ശേഷം ഏജന്‍റുമാർ മുഖേനയാണ് വിൽക്കുന്നത്. ഇങ്ങനെ വിൽപ്പന നടത്തുന്നവരിൽ ഒരാളാണ് അലൻ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്കൂൾ, കോളജ് വിദ്യാർഥികൾ, യുവാക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് വിൽപന. അലൻ താമസിച്ചു പഠിക്കുന്ന എറണാകുളം കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും എക്സൈസ് സംഘം പറയുന്നു.

spot_img

Related Articles

Latest news