സ്വകാര്യ ബസ്സുടമകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ബസ്ചാർജ് വർദ്ധിപ്പിക്കരുത്

സ്വകാര്യ ബസ്സുടമകളുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങി, ഇനിയും ബസ്ചാർജ് വർദ്ധിപ്പിക്കരുതെന്ന് പൊതുജനങ്ങളുടെ ആവശ്യമുയരുന്നു.

കോവിഡ് രൂക്ഷമായിരുന്ന, കഴിഞ്ഞവർഷം യാത്രക്കാർ കുറവായിരുന്നതിനെ തുടർന്നു പ്രത്യേകം കൂട്ടിയ ബസ്സ് ചാർജ്, കോവിഡ് സാഹചര്യം കുറയുന്ന പക്ഷം, ചാർജ് കുറയ്ക്കാം എന്നതായിരുന്നു സർക്കാർ നിലപാട്.

എന്നാൽ കോവിഡ് സാഹചര്യത്തിൽ കുറവ് വന്നു. എല്ലാ മേഖലകളും തുറന്നു പ്രവർത്തനം ആരംഭിച്ചു. സ്കൂളുകൾ, കോളേജുകൾ സിനിമ തീയറ്ററുകൾ എന്നിവ പ്രവർത്തനമാരംഭിച്ചു. യാത്രക്കാർ വർദ്ധിച്ചു

തുടർന്ന് ഡീസൽ വില വർധിച്ചെങ്കിലും, ഇപ്പോൾ ലിറ്ററിന് 12 രൂപയോളം കുറവ് വന്നു. ഒരു ലിറ്റർ ഡീസലിന് 91.72. രൂപയാണ് ഇന്നത്തെ വില. മാത്രമല്ല, കോവിഡ് സാഹചര്യം മുൻനിർത്തി, വാഹന നികുതി ഇതേവരെ സംസ്ഥാന സർക്കാർ ഒഴിവാക്കി നൽകുകയും ചെയ്തു.

ഇത്തരമൊരു സാഹചര്യത്തിൽ ബസ്സുടമകൾ ചാർജ്ജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് അന്യായവും, യുക്തിരഹിതവുമാണ്. അതിനാൽ,സ്വകാര്യ ബസ്സുടമകളുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് വഴങ്ങി, ബസ് ചാർജ്ഇനിയും വർദ്ധിപ്പിക്കരുതെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

spot_img

Related Articles

Latest news