ഓൺലൈൻ ഗെയിം : അയൽവാസിയെ കുത്തിയ ബാലനെ കാൺമാനില്ല 

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമില്‍ ടാസ്ക് പൂര്‍ത്തിയാക്കാന്‍ പതിനേഴുകാരന്‍ അയല്‍വാസി സ്ത്രീയെ കത്തി കൊണ്ട് കുത്തി മാരകമായി പരിക്കേല്‍പിച്ചു. . ഉത്തരാഖണ്ഡില്‍ 12ാം ക്ലാസില്‍ പഠിക്കുന്ന പയ്യനാണ് അപരിചിതനായ ഒരുത്തന്‍ ഏല്‍പിച്ച ടാസ്ക്ക് പൂർത്തിയാക്കാനായി സ്ത്രീയെ കുത്തിയ ശേഷം മുങ്ങിയത്.

ഡെറാഡൂണിലെ പട്ടേല്‍ നഗറില്‍ നെഹ്റു കോളനിയിലായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം മുങ്ങിയ പയ്യനെ ഇതുവരെയും കണ്ടു കിട്ടിയിട്ടില്ല. കഴുത്തിലും താഴെയുമായി ഒന്നിലേറെ കുത്ത് കിട്ടിയ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച മുതല്‍ ഒളിവിലുള്ള പയ്യന്റെ ഫോണ്‍ കഴിഞ്ഞ ദിവസം പരിശോധിച്ചതോടെയാണ് ഓണ്‍ലൈന്‍ ടാസ്കിന്റെ ഭാഗമായാണ് അക്രമമെന്ന് പൊലീസ് തിരിച്ചറിയുന്നത്. ഫോണ്‍ വഴിയിലിട്ടായിരുന്നു പയ്യന്‍ രക്ഷപ്പെട്ടത്. ‘ഡിസ്കോര്‍ഡ്’ എന്നു പേരിട്ട ഒരാളുമായാണ് ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെട്ടിരുന്നത്. ‘ഒരാളെ കൊല്ലുക, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക, അതുമല്ലെങ്കില്‍ അപ്രത്യക്ഷനാകുക’ എന്നായിരുന്നു സന്ദേശം.

സൈബര്‍ ലോകത്ത് പിടിമുറുക്കിയ ഇത്തരം ഗെയിമുകളില്‍ കുട്ടികള്‍ ഇരകളാകുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഭീഷണികള്‍ വഴി ഇരകളാക്കി നിര്‍ത്തി ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യിക്കുന്നതാണ് രീതി. വലിയ തുക രക്ഷിതാക്കളുടെ അക്കൗണ്ടില്‍നിന്നും മറ്റും കൊള്ളയടിക്കാനും മയക്കുമരുന്ന് കച്ചവടത്തിനും കൈമാറ്റത്തിനും ഈ ഓണ്‍ലൈന്‍ ഗെയിമുകളും ചാറ്റിങ്ങും പ്രയോജനപ്പെടുത്താറുണ്ട്.

 

മീഡിയ വിങ്സ്

spot_img

Related Articles

Latest news