വലയില്‍ കുടുങ്ങിയത് ‘കൃഷ്ണവാഹ’, അപൂര്‍വ മത്സ്യം;കാണാനെത്തിയത് നിരവധിപേർ

ത്തനാപുരം : കല്ലടയാറ്റിലെ എലിക്കാട്ടൂര്‍ കടവില്‍ നിന്ന് കൃഷ്ണവാഹയെന്ന അപൂര്‍വ മത്സ്യത്തെ കിട്ടിയ സന്തോഷത്തിലാണ് പ്രദേശവാസികളും സുഹൃത്തുക്കളുമായ റോയിയും ഷിബുവും.

ഏകദേശം അഞ്ച് കിലോയിലധികം തൂക്കം വരുന്ന മീനിന് എത്രവില നല്‍കിയാലും ആര്‍ക്കും നല്‍കില്ലെന്ന തീരുമാനത്തിലാണ് അവര്‍.

എലിക്കാട്ടൂര്‍ പാലത്തിനു സമീപമുള്ള റോയിയുടെ കടയില്‍ ടാര്‍പ്പോളിന്‍ ഷീറ്റു വിരിച്ച്‌ ജലംനിറച്ച കുളത്തിലാക്കി പരിപാലിക്കുന്ന കൃഷ്ണവാഹയെ കാണാന്‍ നിരവധി പേരാണ് എത്തുന്നത്. പൂര്‍ണമായും മാംസഭുക്കായ കൃഷ്ണവാഹയ്ക്ക് തീറ്റയായി ആറ്റില്‍നിന്നു പിടിക്കുന്ന ജീവനുള്ള മത്സ്യത്തെയാണ് നല്‍കുന്നത്.

ചത്ത മത്സ്യത്തെ കഴിക്കില്ല. ജീവനുള്ളവയെ കുളത്തിലിടുമ്ബോള്‍ വേട്ടയാടിപ്പിടിച്ച്‌ ആഹാരമാക്കുകയാണ് പതിവ്. കൂര്‍ത്ത പല്ലുകളുള്ള ഈ മത്സ്യം ആറ്റിലെ മറ്റ് മത്സ്യ ഇനങ്ങള്‍ക്ക് ഭീഷണിയാണ്. ജലാശയത്തിന്റെ അടിത്തട്ടിലും പാറക്കെട്ടുകള്‍ക്കിടയിലും ജീവിക്കുന്ന കൃഷ്ണവാഹ അപൂര്‍വമായേ വലയില്‍ കുടുങ്ങാറുള്ളു.

കൃഷ്ണവാഹ

മലബാര്‍ സ്നേക്ക് ഹെഡ് എന്ന ആംഗലനാമമുള്ള കൃഷ്ണവാഹയുടെ ശാസ്ത്രനാമം ‘ചന്ന ഡിപ്ലോഗ്രാമ’ എന്നാണ്. വിവിധ കലയളവില്‍ വിവിധ നിറങ്ങളില്‍ കാണപ്പെടുന്ന ഇവയ്ക്ക് പുലിവാഹ, നീലവാഹ, മയില്‍വാഹ, കരിവാഹ, പുള്ളിവാഹ, ചരല്‍വാഹ, മണല്‍വാഹ എന്നീ പേരുകളുമുണ്ട്.പൂര്‍ണവളര്‍ച്ചയെത്തുമ്ബോള്‍ ഒന്നരമീറ്ററോളം വലുപ്പവും ഇരുപതുകിലോഗ്രാമോളം തൂക്കവും വരും.

spot_img

Related Articles

Latest news