ടെന്നിസ് ഇതിഹാസം അക്തര്‍ അലി ഓര്‍മ്മയായി

കൊല്‍ക്കത്ത: ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം അക്തര്‍ അലി നിര്യാതനായി. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഇന്നലെ കൊല്‍ക്കത്തയില്‍ വച്ചായിരുന്നു അന്ത്യം. മറവിയും പാര്‍ക്കിന്‍സണ്‍ രോഗവും അലട്ടിയിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കാന്‍സറും സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1958നും 1964നും ഇടയില്‍ എട്ട് ഡേവിസ് കപ്പുകളില്‍ ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ അക്തര്‍ അലി ഇന്ത്യയുടെ നായകനും പരിശീലകനുമായിട്ടുണ്ട്. നിലവിലെ ഡേവിസ് കപ്പ് ടീം കോച്ച്‌ സീഷാന്‍ അലി മകനാണ്.

രമേശ് കൃഷ്ണന്‍,​ വിജയ് അമൃതരാജ്,​ ലിയാണ്ടര്‍ പേസ്,​ സാനിയ മിര്‍സ തുടങ്ങിയവരുടെ കരിയറുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പരിശീലകനായിരുന്നു അദ്ദേഹം.

spot_img

Related Articles

Latest news