ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം : ടണലില്‍ അകപ്പെട്ട തൊഴിലാളികളെ കണ്ടെത്താനായില്ല

ഡെറാഡൂണ്‍: മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പാച്ചിലില്‍ തപോവന്‍ റേനിയിലെ ഋഷിഗംഗ വൈദ്യുത പദ്ധതി പൂര്‍ണമായും നശിച്ചെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത്. ഋഷിഗംഗ ജലവൈദ്യുത പദ്ധതിയില്‍നിന്ന് 13.2 മെഗാവാട്ട് ആണ് ഉദ്പാദിപ്പിക്കുന്നത്. 2020 ല്‍ പദ്ധതിയില്‍നിന്ന് വൈദ്യുതി ഉദ്പാദിപ്പിച്ചു തുടങ്ങിയിരുന്നു. ഇത് പൂര്‍ണമായും നശിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുപ്പത്തിയഞ്ചോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ അഞ്ച് പേര്‍ സുരക്ഷിതരാണ്. തപോവനില്‍ എന്‍ടിപിസിയുടെ നിര്‍മാണം നടന്നുവരുന്ന ജലവൈദ്യുത പദ്ധതി പ്രദേശത്ത് നിരവധി തൊഴിലാളികളുണ്ട്. രണ്ട് ടണലുകളാണ് തപോവന്‍ പദ്ധതിക്കുള്ളത്. ഇതില്‍ ചെറിയ ടണലിലെ ആളുകളെ മുഴുവന്‍ രക്ഷിക്കാന്‍ സാധിച്ചു.

ഏകദേശം 2.5 കിലോമീറ്റര്‍ നീളമുള്ള രണ്ടാമത്തെ തുരങ്കത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. ടണലില്‍ ഏകദേശം 35-40 അടി ഉയരത്തില്‍ അവശിഷ്ടങ്ങള്‍ അടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐടിബിപി ജവാന്‍മാര്‍ പ്രളയാവശിഷ്ടങ്ങള്‍ നീക്കി 150-200 മീറ്റര്‍ വരെ എത്തിയെങ്കിലും ചെളി നിറഞ്ഞ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. രണ്ടാമത്തെ ടണലില്‍ കുടുങ്ങിക്കിടക്കുന്നവരുമായി ബന്ധപ്പെടാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

spot_img

Related Articles

Latest news