കാപ്പ ചുമത്തി നാടുകടത്തിയിട്ടും രക്ഷയില്ല

 

മലപ്പുറം: കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് മലപ്പുറം ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. വിവിധ കേസുകളിൽ പ്രതിയായ തിരൂർ തൃപ്രങ്ങോട് സ്വദേശി ആലുക്കൽ വീട്ടിൽ സാബിനൂൽ (38) ആണ് അറസ്റ്റിൽ ആയത്.
പ്രവേശന വിലക്ക് ലംഘിച്ച് സാബിനൂൽ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് ഇൻസ്‌പെക്ടർ ജിജോയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജിഷിൽ, സിപിഒ ഉണ്ണിക്കുട്ടൻ, സിപിഒ ധനീഷ്, തിരൂർ ഡൻസാഫ് ടീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

2007 ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (കാപ്പ ) പ്രകാരം സാബിനൂലിനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. അറസ്റ്റ് ചെയ്ത പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കും.

അതേ സമയം സമാനമായി കാപ്പ ചുമത്തി നാടുകടത്തിയ മലപ്പുറത്തെ മറ്റൊരു പ്രതിയും വിലക്ക് ലംഘിച്ച് നാട്ടിലെത്തി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വധശ്രമം, മോഷണം, ചതി ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ സ്വഭാവത്തിലുള്ള നിരവധി കേസുകളിലെ പ്രതിയായ കോഡൂരിലെ ആമിയൻ ഷംനാദാണ് (25) കാപ്പ ചുത്തി മലപ്പുറം ജില്ലയിൽ നിന്നും നാടുകടത്തിയിട്ടും വിലക്കു ലംഘിച്ച് വീണ്ടും രഹസ്യമായി മലപ്പുറം ജില്ലയിൽ പ്രവേശിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് ഷംനാദിനെ മലപ്പുറം താനൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

spot_img

Related Articles

Latest news