ഫ്‌ളാറ്റിന്‌ പണം നിക്ഷേപിച്ചവര്‍ പെരുവഴിയില്‍

ത്തനംതിട്ട: ഫ്‌ളാറ്റിന്‌ പണം നിക്ഷേപിച്ചവര്‍ പെരുവഴിയിലായി. 10 വര്‍ഷം മുന്‍പ്‌ 29 പേരില്‍ നിന്നായി 15 കോടിയോളം രൂപ അഡ്വാന്‍സ്‌ വാങ്ങിയതിന്‌ ശേഷം ഫ്‌ളാറ്റ്‌ നല്‍കാതെ പറ്റിച്ചുവെന്ന്‌ പരാതി ഉയര്‍ന്നിരിക്കുന്നത്‌ പി.ടി.സി ബില്‍ഡേഴ്‌സിന്‌ എതിരേയാണ്‌.

തിരുവനന്തപുരം ആക്കുളത്തും ഇവര്‍ സമാനരീതിയിലുള്ള തട്ടിപ്പ്‌ നടത്തിയെന്ന ആക്ഷേപം നിലനില്‍ക്കുന്നു. കേരള റിയല്‍ എസ്‌റ്റേറ്റ്‌ റെഗുലേറ്റി അതോറിറ്റി (കെ-റെറ) ഇടപെട്ട്‌ അന്ത്യശാസനം നല്‍കിയിട്ടും യാതൊരു പരിഹാരവുമായിട്ടില്ല.
കാതോലിക്കറ്റ്‌ കോളജിനോട്‌ ചേര്‍ന്ന്‌ 14 നിലകളില്‍ തീര്‍ത്ത പി.ടി.സി വെസ്‌റ്റേണ്‍ ഗട്ട്‌സ്‌ എന്ന ഫ്‌ളാറ്റ്‌ സമുച്ചയത്തിന്റെ പേര്‌ പറഞ്ഞ്‌ 29 പേരില്‍ നിന്നായി 15 കോടിയോളം രൂപ മാനേജിങ്‌ പാര്‍ട്‌ണര്‍ ബിജു ജേക്കബ്‌ തട്ടിയെടുത്തുവെന്നാണ്‌ പരാതി. പണം നഷ്‌ടമായവരില്‍ ഏതാനും പേര്‍ ചേര്‍ന്ന്‌ റിയല്‍ എസ്‌റ്റേറ്റ്‌ റെഗുലേറ്ററി അതോറിട്ടിയില്‍ (റെറ) പരാതി നല്‍കി. പണി തീര്‍ത്ത്‌ ഫ്‌ളാറ്റ്‌ െകെമാറാന്‍ റെറ സമയപരിധി നിശ്‌ചയിച്ചു നല്‍കി. എന്നാല്‍, ഇതൊന്നും പാലിക്കാന്‍ പി.ടി.സി ബില്‍ഡേഴ്‌സ്‌ തയാറായിട്ടില്ലെന്നാണ്‌ ആരോപണം.
മാക്കാംകുന്ന്‌ മുളയ്‌ക്കിലേത്ത്‌ വീട്ടില്‍ ജേക്കബ്‌ മാത്യുവിന്റെ 57 സെന്റ്‌ സ്‌ഥലത്താണ്‌ ഫ്‌ളാറ്റ്‌ നിര്‍മിച്ചിരിക്കുന്നത്‌. 2013 ലാണ്‌ ഫ്‌ളാറ്റ്‌ നിര്‍മാണം തുടങ്ങിയത്‌. പത്രങ്ങളിലും മറ്റും പരസ്യം കണ്ട്‌ 32 പേര്‍ ഫ്‌ളാറ്റ്‌ വാങ്ങുന്നതിനായി സമീപിച്ചു. ഇതില്‍ മൂന്നു പേര്‍ പിന്നീട്‌ പിന്മാറി. 29 പേര്‍ പല ഗഡുക്കളായി അഡ്വാന്‍സ്‌ നല്‍കി. 2016 ജൂെലെയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഫ്‌ളാറ്റ്‌ െകെമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്‌. 14 നില കെട്ടിടത്തില്‍ 65 ഫ്‌ളാറ്റുകളാണ്‌ ഉണ്ടായിരുന്നത്‌. നിര്‍മാണം പറഞ്ഞ സമയത്ത്‌ പൂര്‍ത്തിയാക്കിയില്ല. കെ-റെറ രജിസ്‌ട്രേഷനോട്‌ കൂടിയാണ്‌ ഫ്‌ളാറ്റ്‌ നിര്‍മാണമെന്ന്‌ പി.ടി.സി ബ്രോഷറില്‍ പരസ്യം ചെയ്‌തിരുന്നു. ഇത്‌ കളവായിരുന്നുവെന്ന്‌ പിന്നീട്‌ വ്യക്‌തമായി. അഡ്വാന്‍സ്‌ കൊടുത്തവരില്‍ മൂന്നു പേര്‍ കെ-റെറയില്‍ പരാതി നല്‍കിയപ്പോഴാണ്‌ തട്ടിപ്പിന്റെ വ്യാപ്‌തി വ്യക്‌തമായത്‌. ബില്‍ഡര്‍ പറഞ്ഞിരുന്ന പല വാഗ്‌ദാനങ്ങളും പൊള്ളയായിരുന്നു. കെ-റെറയുടെ സിറ്റിങ്ങില്‍ പരാതിക്കാരുടെ ആരോപണങ്ങളെല്ലാം ബില്‍ഡര്‍ നിഷേധിച്ചു.
ബില്‍ഡറുടെ വാദം പൂര്‍ണമായും കേട്ട കെ-റെറ അധികൃതര്‍ അഡ്വാന്‍സ്‌ നല്‍കിയവരുടെ പരാതിയില്‍ കഴമ്ബുണ്ടെന്ന്‌ കണ്ടെത്തി. കഴിഞ്ഞ ജൂണ്‍ ഒന്നിന്‌ പണികള്‍ പൂര്‍ത്തിയാക്കി ഫ്‌ളാറ്റ്‌ െകെമാറണമെന്ന്‌ റെറ മാര്‍ച്ച്‌ എട്ടിന്‌ ഉത്തരവിട്ടു. അതിന്‌ കഴിയാതെ വന്നാല്‍ അഡ്വാന്‍സ്‌ നല്‍കിയവര്‍ക്ക്‌ പലിശയിനത്തില്‍ പ്രതിദിനം 5000 രൂപ വച്ച്‌ പലിശ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നിട്ടും ബില്‍ഡേഴ്‌സ്‌ പറഞ്ഞ സമയത്ത്‌ പണി പൂര്‍ത്തിയാക്കിയില്ല. വീണ്ടും കെ-റെറയെ സമീപിച്ച ബില്‍ഡര്‍ പലിശ കൊടുക്കണമെന്ന വ്യവസ്‌ഥ ഒഴിവാക്കണമെന്ന്‌ അഭ്യര്‍ഥിച്ചു. അതിന്‍ പ്രകാരം ആ നിബന്ധന ഒഴിവാക്കി.
ബില്‍ഡിങ്ങിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്‌. ലിഫ്‌ടും സ്‌ഥാപിച്ചു. െവെദ്യുതി വാട്ടര്‍ കണക്ഷന്‍ ഇതുവരെ ആയിട്ടില്ല. ടോയ്‌ലറ്റ്‌ ഉള്‍പ്പെടെ ഇന്റീരിയര്‍ ജോലികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്‌. ഫ്‌ളാറ്റ്‌ ഉടമകള്‍ക്ക്‌ പാര്‍ക്കിങിന്‌ ഉള്‍പ്പെടെയുള്ള സ്‌ഥലമാണ്‌ നല്‍കുന്നത്‌. പാര്‍ക്കിങ്‌ ഏരിയയില്‍ വെള്ളക്കെട്ടാണ്‌. ഒറ്റ മഴയ്‌ക്ക്‌ പാര്‍ക്കിങ്‌ ഏരിയ നിറയും. മഴക്കാലത്ത്‌ ഇവിടെ നീരുറവ പൊടിഞ്ഞ്‌ വെള്ളക്കെട്ടാകും. ഇതൊന്നും പരിഹരിക്കാനുള്ള സംവിധാനമില്ല.
സ്‌ഥലം ഉടമയായ ജേക്കബ്‌ മാത്യുവിനെയും ബില്‍ഡര്‍ കബളിപ്പിച്ചുവെന്നാണ്‌ പരാതി. ഇതു സംബന്ധിച്ച്‌ ജേക്കബ്‌ മാത്യു െഹെക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ ജസ്‌റ്റിസ്‌ ബി. കെമാല്‍ പാഷയെ ആര്‍ബിട്രേറ്ററായി നിയമിച്ചിരുന്നു. ഒരു വര്‍ഷമായിരുന്നു കാലാവധി. പിന്നീട്‌ ഇത്‌ ആറു മാസത്തേക്ക്‌ കൂടി നീട്ടി നല്‍കി. ഈ സമയ പരിധി കഴിഞ്ഞപ്പോള്‍ ആര്‍ബിട്രേറ്റര്‍ വിധി പുറപ്പെടുവിച്ചു. കാലാവധി കഴിഞ്ഞ വിധി അംഗീകരിക്കില്ലെന്ന്‌ ജേക്കബ്‌ മാത്യു പറയുന്നു. സ്‌ഥലം ഉടമയായ തന്നെ ഫ്‌ളാറ്റ്‌ നില്‍ക്കുന്നിടത്തേക്ക്‌ പ്രവേശിക്കാന്‍ ബില്‍ഡറായ ബിജു ജേക്കബ്‌ അനുവദിക്കുന്നില്ലെന്ന്‌ കാട്ടി ജേക്കബ്‌ മാത്യു പല തവണ എസ്‌.പിക്കും ഡിെവെ.എസ്‌.പിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പ്രതിസന്ധി മറികടക്കാന്‍ അതീവരഹസ്യമായി ലാന്‍ഡ്‌ ഓണറുടെ പേരില്‍ വ്യാജരേഖ ചമയ്‌ക്കുകയാണ്‌ ബിജു ജേക്കബ്‌ ചെയ്‌തത്‌. വസ്‌തു ഉടമയായ ജേക്കബ്‌ മാത്യുവിന്റെ പേരില്‍ മാത്രമായി ബില്‍ഡിങ്‌ പെര്‍മിറ്റ്‌ നേടി. ഇതിനായി ജേക്കബ്‌ മാത്യുവിന്റെ ഒപ്പ്‌ ഇയാള്‍ വ്യാജമായി ഇട്ടുവെന്നാണ്‌ പരാതി. ജേക്കബ്‌ മാത്യുവിന്റെ പേരില്‍ ഫ്‌ളാറ്റ്‌ സമുച്ചയത്തോട്‌ ചേര്‍ന്ന്‌ 1.65 ഏക്കര്‍ ഭൂമിയുള്ളതിനാല്‍ മുനിസിപ്പാലിറ്റി പെര്‍മിറ്റ്‌ നല്‍കുകയും ചെയ്‌തു. ഇതോടെ ബില്‍ഡര്‍ കരാറുകാരന്റെ സ്‌ഥാനത്തായി മാറി. പണി തുടങ്ങി ഏറെ നാള്‍ കഴിയുമ്ബോഴാണ്‌ തന്റെ പേരില്‍ ബില്‍ഡര്‍ വ്യാജരേഖ ചമച്ച വിവരം ജേക്കബ്‌ മാത്യു അറിയുന്നത്‌. ഇതിന്‍ പ്രകാരം ബില്‍ഡര്‍ കരാറുകാരനും സ്‌ഥലം ഉടമ ഫ്‌ളാറ്റ്‌ സമുച്ചയത്തിന്റെ ഏക ഉടമയുമായി മാറി. ഒരു രേഖയിലും ഒപ്പു വയ്‌ക്കാനുളള അധികാരം ബില്‍ഡര്‍ക്ക്‌ കിട്ടാതെ വരികയും ചെയ്‌തു.
65 ഫ്‌ളാറ്റുകളില്‍ 13 എണ്ണം സ്‌ഥലം ഉടമയ്‌ക്ക്‌ നല്‍കുമെന്നായിരുന്നു ഇവര്‍ തമ്മിലുള്ള കരാര്‍. ഇതിന്റെ മുഴുവന്‍ പണിയും പൂര്‍ത്തീകരിച്ച്‌ വേണം സ്‌ഥലം ഉടമയ്‌ക്ക്‌ നല്‍കാനെന്നും കരാറില്‍ ഉണ്ടായിരുന്നു. ഇതൊക്കെ പിന്നീട്‌ ലംഘിക്കപ്പെട്ടു. ബില്‍ഡറും ഫ്‌ളാറ്റിന്‌ അഡ്വാന്‍സ്‌ നല്‍കിയവരുമായിട്ടുളള കരാറില്‍ തെറ്റായ പെര്‍മിറ്റ്‌ നമ്ബര്‍ ആണ്‌ കാണിച്ചിരുന്നത്‌. മാത്രമല്ല, ഈ കരാര്‍ സ്‌ഥലം ഉടമ അറിയാതെയാണ്‌ തയാറാക്കിയത്‌. പണി മുഴുവന്‍ തീരാതെ കരാറില്‍ പറഞ്ഞ പ്രകാരം ഫ്‌ളാറ്റുകള്‍ ബില്‍ഡറുടെ പേരില്‍ എഴുതി നല്‍കാന്‍ കഴിയില്ലെന്ന്‌ സ്‌ഥലം ഉടമ ജേക്കബ്‌ മാത്യു അറിയിച്ചു. പണി പകുതി പോലും ആകാത്ത സ്‌ഥിതിക്കാണ്‌ ഇങ്ങനെ ഒരു നിലപാട്‌ ജേക്കബ്‌ മാത്യു സ്വീകരിച്ചത്‌. പണികള്‍ മുഴുവന്‍ തീര്‍ത്ത്‌ കെട്ടിട നികുതിയും ക്രമീകരിച്ചു കഴിഞ്ഞാല്‍ താന്‍ നേരിട്ട്‌ ഫ്‌ളാറ്റുകള്‍ അഡ്വാന്‍സ്‌ നല്‍കിയവര്‍ക്ക്‌ എഴുതി നല്‍കാമെന്നാണ്‌ ജേക്കബ്‌ മാത്യുവിന്റെ നിലപാട്‌. കെ-റെറ ഈ നിലപാടിന്‌ അംഗീകാരവും നല്‍കി. നിലവില്‍ ഇതു മാത്രമാണ്‌ അഡ്വാന്‍സ്‌ നല്‍കിയവര്‍ക്കുള്ള ഏക ആശ്വാസവും.

spot_img

Related Articles

Latest news